ഹേമമാലിനിക്ക് 70 കോടിയുടെ ഭൂമി 1.75 ലക്ഷത്തിന് നല്‍കിയതായി രേഖ
BY Sumeera SMR24 April 2016 5:01 AM GMT
Sumeera SMR24 April 2016 5:01 AM GMT
മുംബൈ: ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനിക്ക് മുംബൈയിലെ കണ്ണായ സ്ഥലത്തുള്ള 70 കോടി രൂപ വിലമതിക്കുന്ന ഭൂമി 1.75 ലക്ഷത്തിനു നല്കിയെന്നു വിവരാവകാശരേഖ. വിവരാവകാശ പ്രവര്ത്തകന് അനില്‍ ഗാല്‍ഗലിക്ക് സബര്‍ബന്‍ കലക്ടറുടെ ഓഫിസില്‍ നിന്നു ലഭിച്ച രേഖയിലാണ് ഓഷിവാര ചന്തയ്ക്കടുത്തുള്ള 2000 ചതുരശ്ര മീറ്റര്‍ ഭൂമി ഹേമമാലിനിയുടെ നൃത്ത വിദ്യാലയത്തിനു വേണ്ടി ചതുരശ്ര മീറ്ററിന് 87.50 പ്രകാരം 1.75 ലക്ഷം രൂപയ്ക്ക് നല്കിയെന്നു വ്യക്തമാക്കുന്നത്.
നേരത്തെ ഗാല്‍ഗലി നല്കിയ വിവരാവകാശ അപേക്ഷയില്‍ ഹേമമാലിനിക്ക് ചതുരശ്ര മീറ്ററിന് 35 രൂപ പ്രകാരം 70,000 രൂപയ്ക്കാണ് ഭൂമി നല്‍കിയതെന്നായിരുന്നു മറുപടി ലഭിച്ചത്. ഇത് വിവാദമായതോടെ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വകാര്യ ട്രസ്റ്റിനും കലാകാരന്മാര്ക്കും ഭൂമി അനുവദിക്കുന്നതിലുള്ള നയം പരിഷ്കരിച്ച് ഉത്തരവിറക്കിയിരുന്നു. ഭരതനാട്യ നര്‍ത്തകിയായ ഹേമമാലിനി ഭൂമിക്കു വേണ്ടി 1997ല്‍ 10 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു.
1.75 ലക്ഷം രൂപ കഴിച്ച് 8.25 ലക്ഷം രൂപ ഹേമമാലിനിക്ക് മടക്കി നല്‍കിയതായും വിവരാവകാശ രേഖയിലുണ്ട്. 1976 ഫെബ്രുവരിയില്‍ ചതുരശ്ര മീറ്ററിന് ഇവിടെ 350 രൂപ വില കണക്കാക്കി അതിന്റെ 25 ശതമാനമാണ് നടിയില്‍ നിന്നു വാങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ഭൂമി അനുവദിച്ചത് വിവാദമായപ്പോള്‍ ഹേമമാലിനി പറഞ്ഞിരുന്നത് ഈ ഭൂമിക്കു വേണ്ടി താന്‍ 20 വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റിന്റെ നൃത്ത വിദ്യാലയം നിര്‍മിക്കുന്നതിനുവേണ്ടി തനിക്ക് 2000 ചതുരശ്ര മീറ്റര്‍ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അവിടെ ഒരു പൂന്തോട്ടം നിര്‍മിച്ച് മുനിസിപ്പാലിറ്റിക്കു നല്‍കുമെന്നും അവര്‍ നേരത്തെ വിശദമാക്കിയിരുന്നു.
നേരത്തെ ഗാല്‍ഗലി നല്കിയ വിവരാവകാശ അപേക്ഷയില്‍ ഹേമമാലിനിക്ക് ചതുരശ്ര മീറ്ററിന് 35 രൂപ പ്രകാരം 70,000 രൂപയ്ക്കാണ് ഭൂമി നല്‍കിയതെന്നായിരുന്നു മറുപടി ലഭിച്ചത്. ഇത് വിവാദമായതോടെ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വകാര്യ ട്രസ്റ്റിനും കലാകാരന്മാര്ക്കും ഭൂമി അനുവദിക്കുന്നതിലുള്ള നയം പരിഷ്കരിച്ച് ഉത്തരവിറക്കിയിരുന്നു. ഭരതനാട്യ നര്‍ത്തകിയായ ഹേമമാലിനി ഭൂമിക്കു വേണ്ടി 1997ല്‍ 10 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു.
1.75 ലക്ഷം രൂപ കഴിച്ച് 8.25 ലക്ഷം രൂപ ഹേമമാലിനിക്ക് മടക്കി നല്‍കിയതായും വിവരാവകാശ രേഖയിലുണ്ട്. 1976 ഫെബ്രുവരിയില്‍ ചതുരശ്ര മീറ്ററിന് ഇവിടെ 350 രൂപ വില കണക്കാക്കി അതിന്റെ 25 ശതമാനമാണ് നടിയില്‍ നിന്നു വാങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ഭൂമി അനുവദിച്ചത് വിവാദമായപ്പോള്‍ ഹേമമാലിനി പറഞ്ഞിരുന്നത് ഈ ഭൂമിക്കു വേണ്ടി താന്‍ 20 വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റിന്റെ നൃത്ത വിദ്യാലയം നിര്‍മിക്കുന്നതിനുവേണ്ടി തനിക്ക് 2000 ചതുരശ്ര മീറ്റര്‍ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അവിടെ ഒരു പൂന്തോട്ടം നിര്‍മിച്ച് മുനിസിപ്പാലിറ്റിക്കു നല്‍കുമെന്നും അവര്‍ നേരത്തെ വിശദമാക്കിയിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT