ഹനുമന്തപ്പയ്ക്ക് കണ്ണീരോടെ വിട

ധര്‍വാദ്(കര്‍ണാടക): വ്യാഴാഴ്ച അന്തരിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് ആയിരങ്ങള്‍ നിറകണ്ണുകളോടെ വിട നല്‍കി. സമ്പൂര്‍ണ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. വടക്കന്‍ കര്‍ണാടകത്തിലെ ബെട്ടദൂര്‍ ഗ്രാമത്തില്‍ ദേശഭക്തി ഗാനങ്ങളുടേയും അനേകം കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഹനുമന്തപ്പ അമര്‍ രഹേ എന്ന മുദ്രാവാക്യത്തിന്റെയും അകമ്പടിയോടെയായിരുന്നു സംസ്‌കാരം.

ആറു ദിവസം സിയാച്ചിന്‍ മഞ്ഞുപാളികള്‍ക്കടിയില്‍ കിടന്ന ശേഷം ജീവനോടെ രക്ഷപ്പെടുത്തിയതു മുതല്‍ ഹനുമന്തപ്പയുടെ ജീവനു വേണ്ടി ഗ്രാമം മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. ഗ്രാമത്തെ മുഴുവന്‍ നിരാശരാക്കിക്കൊണ്ടാണ് വ്യാഴാഴ്ച ധീര ജവാന്റെ മരണവാര്‍ത്ത വന്നത്. ഗ്രാമപ്പഞ്ചായത്ത് ഓഫിസിനടുത്ത് ലിംഗായത്ത് സമുദായത്തിന്റെ ആചാരമനുസരിച്ച് അന്ത്യകര്‍മങ്ങള്‍ നടന്നു. ബെട്ടദൂര്‍ ഗ്രാമത്തിലെ ഹൈസ്‌കൂള്‍ മൈതാനിയില്‍ നിരവധി പേര്‍ മൃതദേഹം ഒരുനോക്ക് കാണാന്‍ തടിച്ചുകൂടി.മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി അനന്ത്കുമാര്‍, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it