സൗദി സൈനികാഭ്യാസം: 20 രാജ്യങ്ങള്‍ പങ്കെടുക്കും

റിയാദ്: സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസ പ്രകടനത്തിനായി വിവിധ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള സൈനികരും അത്യാധുനിക ആയുധങ്ങളും എത്തിച്ചേര്‍ന്നു. റഅ്ദ് അല്‍ ഷിമാല്‍ അഥവാ 'വടക്കന്‍ ഇടിമുഴക്കം'എന്നു നാമകരണം ചെയ്തിരിക്കുന്ന സൈനികാഭ്യാസ പ്രകടനം പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രകടനമാണ്. സൈനികാഭ്യാസത്തെ മേഖലയില്‍ സ്ഥിരം സംഘര്‍ഷത്തിനു ശ്രമിക്കുന്ന ചില രാഷ്ട്രങ്ങള്‍ക്കും ഐഎസ് പോലുള്ള സായുധസംഘടനകള്‍ക്കുമുള്ള താക്കീതായിട്ടാണ് വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it