സ്ഫോടക വസ്തുക്കള്‍ പൂര്‍ണമായും നിര്‍വീര്യമാക്കാനായില്ല
BY Sumeera SMR13 April 2016 3:08 AM GMT
Sumeera SMR13 April 2016 3:08 AM GMT
കൊല്ലം: കുറുമണ്ടല്‍ ശാര്‍ക്കരക്ഷേത്ര പരിസരത്തെ പറമ്പില്‍ കാണപ്പെട്ട സ്ഫോടക വസ്തുക്കളും കാറിനുള്ളില്‍ കാണപ്പെട്ട സ്ഫോടക വസ്തുക്കളും നിര്‍വീര്യമാക്കുന്നത് പൂര്‍ത്തിയായില്ല. ഇന്നലെ മുതല്‍ നിര്‍വീര്യമാക്കുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും വൈകീട്ടോടെ ഇത് നിര്‍ത്തിവച്ചു. രാത്രിയായതിനാലും വീര്യശേഷി കൂടിയവ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതിനാലുമാണ് നീര്‍വീര്യമാക്കുന്ന നടപടികള്‍ നിര്‍ത്തിവച്ചത്.
ഇന്ന് രാവിലെ പത്തോടെ ഇവ പൂര്‍ണമായും നിര്‍വീര്യമാക്കുമെന്ന് എക്സ്പ്ലോസീവ്സ് ഇന്ത്യ ജോയിന്റ് കണ്ട്രോളര് ആര് വേണുഗോപാല്‍ പറഞ്ഞു.സിജെഎം കോടതിയില്‍നിന്ന് അനുമതി ലഭിച്ചതോടെയാണ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്ന് കാറുകളിലുമുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സമീപത്തെ പുരയിടത്തിലേക്ക് മാറ്റിയിരുന്നു. കോടതിയുടെ അനുമതി വേണ്ടിയിരുന്നത് കാരണം ഇവ നിര്‍വീര്യമാക്കുന്നത് അനിശ്ചിതത്വത്തിലായി. ഇതുകാരണം സമീപവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പും നല്കി.
സ്ഫോടകവസ്തുക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വെട്ടിലായ പോലിസിനും അഗ്നിശമന സേനയ്ക്കും കോടതിയുടെ അനുമതി ആശ്വാസകരമായി. ഇന്നലെ ഉച്ചയോടെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ആര്‍ഡിഒ പോലിസിന് നിര്‍ദേശം നല്കി. ഇതനുസരിച്ച് ഉഗ്രശേഷിയുള്ള പടക്കങ്ങളും ഗുണ്ടുകളും ആദ്യംതന്നെ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കുകയായിരുന്നു. ബാക്കിയുള്ള സ്ഫോടകവസ്തുക്കള്‍ പ്രത്യേക സൗകര്യമുള്ള വാഗണിലേ—ക്ക് മാറ്റി. ഇവ ഇന്ന് രാവിലെ പാരിപ്പള്ളിക്ക് സമീപത്തെ പാറമടയില്‍ കൊണ്ടുപോയി പൊട്ടിച്ചുകളയാനാണ് അധികൃതരുടെ തീരുമാനം.
ഇന്ന് രാവിലെ പത്തോടെ ഇവ പൂര്‍ണമായും നിര്‍വീര്യമാക്കുമെന്ന് എക്സ്പ്ലോസീവ്സ് ഇന്ത്യ ജോയിന്റ് കണ്ട്രോളര് ആര് വേണുഗോപാല്‍ പറഞ്ഞു.സിജെഎം കോടതിയില്‍നിന്ന് അനുമതി ലഭിച്ചതോടെയാണ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. മൂന്ന് കാറുകളിലുമുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സമീപത്തെ പുരയിടത്തിലേക്ക് മാറ്റിയിരുന്നു. കോടതിയുടെ അനുമതി വേണ്ടിയിരുന്നത് കാരണം ഇവ നിര്‍വീര്യമാക്കുന്നത് അനിശ്ചിതത്വത്തിലായി. ഇതുകാരണം സമീപവാസികളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പും നല്കി.
സ്ഫോടകവസ്തുക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വെട്ടിലായ പോലിസിനും അഗ്നിശമന സേനയ്ക്കും കോടതിയുടെ അനുമതി ആശ്വാസകരമായി. ഇന്നലെ ഉച്ചയോടെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ആര്‍ഡിഒ പോലിസിന് നിര്‍ദേശം നല്കി. ഇതനുസരിച്ച് ഉഗ്രശേഷിയുള്ള പടക്കങ്ങളും ഗുണ്ടുകളും ആദ്യംതന്നെ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കുകയായിരുന്നു. ബാക്കിയുള്ള സ്ഫോടകവസ്തുക്കള്‍ പ്രത്യേക സൗകര്യമുള്ള വാഗണിലേ—ക്ക് മാറ്റി. ഇവ ഇന്ന് രാവിലെ പാരിപ്പള്ളിക്ക് സമീപത്തെ പാറമടയില്‍ കൊണ്ടുപോയി പൊട്ടിച്ചുകളയാനാണ് അധികൃതരുടെ തീരുമാനം.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT