സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് അഫ്ഗാന്‍ പട

നാഗ്പുര്‍: ട്വന്റി ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ യോഗ്യത മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെയാണ് അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തിയത്. ഓള്‍റൗണ്ട് മികവില്‍ 14 റണ്‍സിനായിരുന്നു അഫ്ഗാന്‍ പടയുടെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ ഓപണര്‍ മുഹമ്മദ് ഷഹ്‌സാദിന്റെയും (61) ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായിയുടെയും (55*) അര്‍ധസെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 170 റണ്‍സ് അടിച്ചുകൂട്ടി.
39 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഷഹ്‌സാദിന്റെ ഇന്നിങ്‌സ്. 50 പന്ത് നേരിട്ട സ്റ്റാനിക്‌സായ് രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും നേടി.
മറുപടിയില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 156 റണ്‍സെടുക്കാനെ സ്‌കോട്ട്‌ലന്‍ഡിന് സാധിച്ചുള്ളൂ. 29 പന്തില്‍ ഒമ്പത് ബൗണ്ടറിയോടെ 41 റണ്‍സെടുത്ത ജോര്‍ജെ മുന്‍സെയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. കെയ്ല്‍ കോട്‌സര്‍ (40), മാറ്റ് മക്കാന്‍ (36) എന്നിവരും സ്‌കോട്ട്‌ലന്‍ഡ് ബാറ്റിങ് നിരയില്‍ ചെറുത്ത് നില്‍പ്പ് നടത്തി.
അഫ്ഗാനിസ്താനായി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഷഹ്‌സാദാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it