Districts

സ്വാമി ശാശ്വതീകാനന്ദയെ കൊന്നത് പ്രിയനെന്ന് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയെ കൊന്നത് വാടകക്കൊലയാളിയായ പ്രിയന്‍ തന്നെയെന്നു വെളിപ്പെടുത്തല്‍.
പ്രവീണ്‍ വധക്കേസില്‍ ജയിലില്‍കഴിയുന്ന പ്രിയന്റെ കൂട്ടുപ്രതി സജീഷാണ് സ്വകാര്യചാനലിനോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ശാശ്വതികാനന്ദയെ കൊല്ലാന്‍ പ്രവീണ്‍ കൂട്ടുനിന്നു. സ്വാമിയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് പ്രവീണിനെ കൊന്നത്. ഏതു നിമിഷവും താനും കൊല്ലപ്പെട്ടേക്കാം. അതുകൊണ്ടാണ് ഇക്കാര്യം പുറത്തുപറയുന്നത്.
ശാശ്വതീകാനന്ദയെ വധിച്ച ക്വട്ടേഷന്‍ സംഘത്തില്‍ പ്രിയനൊപ്പം പ്രവീണുമുണ്ടായിരുന്നു. ശാശ്വതീകാനന്ദയെ പുഴക്കരയിലേക്കെത്തിച്ചത് സ്വാമിയുടെ അടുത്ത സഹായി ആയിരുന്നുവെന്ന് പ്രിയന്‍ തന്നോടു പറഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ക്വട്ടേഷന്‍ ഏറ്റെടുത്തു നടത്തിയ കൊലപാതകത്തെക്കുറിച്ച് പ്രവീണ്‍ ചിലരോട് തുറന്നുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവീണിനെ വകവരുത്താന്‍ പ്രിയന്‍ തീരുമാനിച്ചത്. പ്രവീണിനെ വധിക്കാന്‍ കൂടെ നില്‍ക്കാനാവശ്യപ്പെട്ട് പ്രിയന്‍ തന്നെ സമീപിച്ചത്.പ്രതിഫലമായി 10 ലക്ഷം രൂപ വെള്ളാപ്പള്ളിയുടെ കൈയില്‍നിന്നു വാങ്ങിത്തരാമെന്ന് പ്രിയന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഒരു പൈസ പോലും തനിക്കു നല്‍കിയില്ലെന്നും സജീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it