സ്വപ്നം കൈയെത്തുംദൂരത്ത്; സമ്മര്ദ്ദമില്ലെന്നു മെഹ്റസ്
BY Sumeera SMR12 March 2016 2:38 AM GMT
Sumeera SMR12 March 2016 2:38 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമെന്ന സ്വപ്നം കൈയെത്തുംദൂരത്തുണ്ടെങ്കിലും തനി ക്കോ ടീമിനോ സമ്മര്‍ദ്ദമില്ലെന്ന് ലെസ്റ്റര്‍ സിറ്റിയുടെ മിന്നുംതാരം റിയാദ് മെഹ്റസ്. ലോക ഫു ട്ബോളില്‍ ഇതുവരെ സൂപ്പര്‍ താരങ്ങളെയൊന്നും സംഭാവന ചെയ്തിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയയില്‍ നിന്നാണ് മെഹ്റസിന്റെ വരവ്. ഇംഗ്ലണ്ടില്‍ തന്റെ കന്നി സീസണില്‍ തന്നെ തരംഗമാവാന്‍ ഈ 25കാരനു കഴിഞ്ഞു.
പ്രീമിയര്‍ ലീഗില്‍ അവിശ്വസനീയ കുതിപ്പ് നടത്തി ഒന്നാംസ്ഥാനത്തു തുടരുന്ന ലെസ്റ്ററിന്റെ ശക്തികേന്ദ്രമാണ് മെഹ്റസ്. മധ്യനിരയില്‍ ചടുലമായ നീക്കങ്ങള്‍ നടത്തി ടീമിന് നിരന്തരം അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും മുന്നേറ്റനിര പരാജയപ്പെടുമ്പോള്‍ ടീമിനായി ഗോ ള്‍ നേടുന്നതിലും മിടുക്കനാണ് അദ്ദേഹം.
പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഇനി ഒ മ്പതു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ 60 പോയിന്റോടെയാണ് ലെസ്റ്റര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള ടോട്ടനം ഹോട്സ്പര്‍ അഞ്ചു പോയിന്റ് പിറകിലാണ്. 132 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ പ്രീമിയര്‍ ലീഗ് കിരീടം ചൂടാന്‍ ലെസ്റ്ററിനായിട്ടില്ല.
പ്രീമിയര്‍ കിരീടമെന്ന ലക്ഷ്യത്തിനായി ശ്രമിക്കുമ്പോഴല്ല മറിച്ച് തരംതാഴ്ത്തല്‍ ഒഴിവാക്കാനായി പൊരുതുമ്പോഴാണ് ലെസ്റ്ററിന് സമ്മര്ദ്ദമുണ്ടാവുകയെന്ന് മെഹ്റസ് പറഞ്ഞു. ''കാര ണം, സീസണിന്റെ തുടക്കത്തില്‍ കിരീടം ഒരിക്കല്‍പ്പോലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല. അടുത്ത സീസണിലും ലീഗില്‍ സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ കളിക്കളത്തില്‍ അവിശ്വസനീയ പ്രകടനം നടത്താന്‍ ടീമിനു കഴിഞ്ഞു''- താരം വിശദമാക്കി.
''ഈ സീസണിലേക്കാള്‍ ലെസ്റ്ററിനു സമ്മര്‍ദ്ദമുണ്ടായിരുന്നത് 2014-15 സീസണിലായിരുന്നു. അന്ന് ഒമ്പതു കളികള്‍ ബാക്കിനില്‍ക്കെ തരംതാഴ്ത്തലില്‍ നിന്നു കരകയറാന്‍ ഏഴു മല്‍സരങ്ങളിലെങ്കിലും ടീമിന് ജയം അനിവാര്യമായിരുന്നു''- മെഹ്റസ് കൂട്ടിച്ചേര്‍ത്തു.
ലീഗില്‍ ഇതിനകം 15 ഗോളുകള്‍ അടിച്ചുകൂട്ടിയ മെഹ്റസ് പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെടുന്നുണ്ട്. യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ താരത്തിനായി താല്‍പ്പര്യം രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മെഹ്റസ് വ്യക്തമാക്കി. അടുത്ത മല്‍സരങ്ങളില്‍ ജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളത്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ലെസ്റ്ററുമായി എനിക്കു മൂന്നു വര്‍ഷത്തെ കരാര്‍ കൂടി അവശേഷിക്കുന്നുണ്ട്- മിഡ്ഫീല്‍ഡര്‍ വിശദമാക്കി.
പ്രീമിയര്‍ ലീഗില്‍ അവിശ്വസനീയ കുതിപ്പ് നടത്തി ഒന്നാംസ്ഥാനത്തു തുടരുന്ന ലെസ്റ്ററിന്റെ ശക്തികേന്ദ്രമാണ് മെഹ്റസ്. മധ്യനിരയില്‍ ചടുലമായ നീക്കങ്ങള്‍ നടത്തി ടീമിന് നിരന്തരം അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും മുന്നേറ്റനിര പരാജയപ്പെടുമ്പോള്‍ ടീമിനായി ഗോ ള്‍ നേടുന്നതിലും മിടുക്കനാണ് അദ്ദേഹം.
പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഇനി ഒ മ്പതു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ 60 പോയിന്റോടെയാണ് ലെസ്റ്റര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള ടോട്ടനം ഹോട്സ്പര്‍ അഞ്ചു പോയിന്റ് പിറകിലാണ്. 132 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ പ്രീമിയര്‍ ലീഗ് കിരീടം ചൂടാന്‍ ലെസ്റ്ററിനായിട്ടില്ല.
പ്രീമിയര്‍ കിരീടമെന്ന ലക്ഷ്യത്തിനായി ശ്രമിക്കുമ്പോഴല്ല മറിച്ച് തരംതാഴ്ത്തല്‍ ഒഴിവാക്കാനായി പൊരുതുമ്പോഴാണ് ലെസ്റ്ററിന് സമ്മര്ദ്ദമുണ്ടാവുകയെന്ന് മെഹ്റസ് പറഞ്ഞു. ''കാര ണം, സീസണിന്റെ തുടക്കത്തില്‍ കിരീടം ഒരിക്കല്‍പ്പോലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല. അടുത്ത സീസണിലും ലീഗില്‍ സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ കളിക്കളത്തില്‍ അവിശ്വസനീയ പ്രകടനം നടത്താന്‍ ടീമിനു കഴിഞ്ഞു''- താരം വിശദമാക്കി.
''ഈ സീസണിലേക്കാള്‍ ലെസ്റ്ററിനു സമ്മര്‍ദ്ദമുണ്ടായിരുന്നത് 2014-15 സീസണിലായിരുന്നു. അന്ന് ഒമ്പതു കളികള്‍ ബാക്കിനില്‍ക്കെ തരംതാഴ്ത്തലില്‍ നിന്നു കരകയറാന്‍ ഏഴു മല്‍സരങ്ങളിലെങ്കിലും ടീമിന് ജയം അനിവാര്യമായിരുന്നു''- മെഹ്റസ് കൂട്ടിച്ചേര്‍ത്തു.
ലീഗില്‍ ഇതിനകം 15 ഗോളുകള്‍ അടിച്ചുകൂട്ടിയ മെഹ്റസ് പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെടുന്നുണ്ട്. യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ താരത്തിനായി താല്‍പ്പര്യം രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മെഹ്റസ് വ്യക്തമാക്കി. അടുത്ത മല്‍സരങ്ങളില്‍ ജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളത്. എന്തു സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ലെസ്റ്ററുമായി എനിക്കു മൂന്നു വര്‍ഷത്തെ കരാര്‍ കൂടി അവശേഷിക്കുന്നുണ്ട്- മിഡ്ഫീല്‍ഡര്‍ വിശദമാക്കി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT