സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്ത്തിവയ്പിക്കും
BY Sumeera SMR10 Dec 2015 5:01 AM GMT
Sumeera SMR10 Dec 2015 5:01 AM GMT
മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും പരാതി നില നില്ക്കുന്നതുമായ സ്വകാര്യ വ്യവസായ സ്ഥാപനം നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ നിബന്ധനകളും പൂര്‍ത്തിയാക്കുന്നത് വരെ പ്രവര്‍ത്തനം നിര്ത്തിവയ്പിക്കാന് ജില്ലാ കലക്ടര്‍ ടി ഭാസ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു.
നഗരസഭാ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച കത്ത് നല്‍കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. മലപ്പുറം സഹകരണ ആശുപത്രിയിലെ മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ആരോഗ്യം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗരസഭാ സെക്രട്ടറി, ആശുപത്രി അധികൃതര്‍, പരാതിക്കാരന് എന്നിവരെ വിളിച്ചു ചേര്‍ത്ത് പരിശോധിച്ച് നടപടി സ്വീകരിക്കും.
ആനമങ്ങാട്, തിരൂരങ്ങാടി ജിഎച്ച്എസ്എസുകളില് അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ജില്ലയില്‍ മണല്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കലക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് ഹെല്പ് ലൈന്‍ സംവിധാനം പുനഃസ്ഥാപിക്കും. അനധികൃത വയല്‍ നികത്തലിനെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പോലിസ് റവന്യൂ പരിശോധന ശക്തിപ്പെടുത്തുന്നും ഉദ്യോഗസ്ഥര്‍ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ലഭിച്ച മൂന്നു പരാതികള്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യോഗത്തി ല്‍ എഡിഎം കെ രാധാകൃഷ്ണന്, വിജിലന്‍സ് ഡിവൈഎസ്പി കെ സലീം പങ്കെടുത്തു.
നഗരസഭാ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച കത്ത് നല്‍കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. മലപ്പുറം സഹകരണ ആശുപത്രിയിലെ മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ആരോഗ്യം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗരസഭാ സെക്രട്ടറി, ആശുപത്രി അധികൃതര്‍, പരാതിക്കാരന് എന്നിവരെ വിളിച്ചു ചേര്‍ത്ത് പരിശോധിച്ച് നടപടി സ്വീകരിക്കും.
ആനമങ്ങാട്, തിരൂരങ്ങാടി ജിഎച്ച്എസ്എസുകളില് അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ജില്ലയില്‍ മണല്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കലക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് ഹെല്പ് ലൈന്‍ സംവിധാനം പുനഃസ്ഥാപിക്കും. അനധികൃത വയല്‍ നികത്തലിനെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പോലിസ് റവന്യൂ പരിശോധന ശക്തിപ്പെടുത്തുന്നും ഉദ്യോഗസ്ഥര്‍ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ലഭിച്ച മൂന്നു പരാതികള്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യോഗത്തി ല്‍ എഡിഎം കെ രാധാകൃഷ്ണന്, വിജിലന്‍സ് ഡിവൈഎസ്പി കെ സലീം പങ്കെടുത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT