wayanad local

സ്മൃതി ഇറാനിക്കെതിരേ മലപ്പുറത്ത് കാംപസ്ഫ്രണ്ട് പ്രതിഷേധം

മലപ്പുറം: അലിഗഡ് സര്‍വകലാശാലയുടെ ഓഫ് കാംപസ് സെന്ററുകള്‍ക്ക് ഫണ്ടനുവദിക്കാനാവില്ലെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടില്‍ കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.'അലിഗഡ് കാംപസും പൊതു ഖജനാവും ഇന്ത്യക്കാരുടെതാണ്, മലപ്പുറം ഓഫ് കാംപസ് സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മന്ത്രി സ്മൃതി ഇറാനിയുടെ കോലം കത്തിച്ചു. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അലിഗഡ് സര്‍വകലാശാലയുടെ ഓഫ് കാംപസ് സെന്ററുകള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അനുവദിച്ചത്.
സെന്ററുകള്‍ക്ക് നല്‍കാന്‍ പണമില്ലെന്നും സെന്ററുകള്‍ അടച്ചുപൂട്ടണമെന്നുമാണ് സ്മൃതി ഇറാനി പറയുന്നത്. എന്നാല്‍, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ദീന്‍ ദയാല്‍ ഉപാധ്യയയുടെ ജന്മശതാബ്ദി ആഘോഷത്തിന് 100 കോടിരൂപയാണ് പ്രാരംഭതുകയായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള സംഘത്തോട് സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച സംബന്ധിച്ച വെളിപ്പെടുത്തല്‍ അത്യന്തം ഭീകരമാണ്. തികഞ്ഞ വര്‍ഗീയത വച്ചുപുലര്‍ത്തുന്ന സ്മൃതി ഇറാനി മാനവവിഭവ ശേഷി മന്ത്രി പദത്തിന് അപമാനമാനമാണ്. ഇത്തരം വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍, ഫായിസ് കണിച്ചേരി, സുഹൈല്‍ തിരൂര്‍ക്കാട്, ബുൈനസ് കുന്നത്ത്, കെ ഇസ്മായീല്‍, അബ്ദുല്‍ ബാസിത്ത്, അനസ് നേതൃത്യം നല്‍കി.
Next Story

RELATED STORIES

Share it