സ്പിന്‍ കെണിയില്‍ ദക്ഷിണാഫ്രിക്ക വീണ്ടും വീണു

ബംഗളൂരു: ഒന്നാം ടെസ്റ്റിനു സമാനമായി രണ്ടാം ടെസ്റ്റിലും ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ദക്ഷിണാഫ്രിക്ക കുരുങ്ങി. ടോസിനുശേഷം ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒന്നാംദിനം തന്നെ 214 റണ്‍സില്‍ എറിഞ്ഞുവീഴ്ത്തി. എബി ഡിവില്ലിയേഴ്‌സ് (85) മാത്രമാണ് സന്ദര്‍ശക ഇന്നിങ്‌സില്‍ പിടിച്ചുനിന്നത്.
മറുപടി ബാറ്റിങാരംഭിച്ച ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് പോവാതെ 80 റ ണ്‍സെടുത്തു. മുഴുവന്‍ വിക്കറ്റുകളും ശേഷിക്കെ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്ക് 134 റണ്‍സ് മാത്രം മതി. ശിഖര്‍ ധവാനും (45*) മുരളി വിജയുമാണ് (28*) ക്രീസിലുള്ളത്.
നേരത്തേ സ്പിന്നര്‍മാരായ ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും കടന്നാക്രമണമാണ് ദക്ഷിണാഫ്രിക്കയെ കടപുഴക്കിയത്. ഇരുവരും നാലു വി ക്കറ്റ് വീതം പിഴുതു.
105 പന്തില്‍ 11 ബൗണ്ടറിക ളും ഒരു സിക്‌സറുമടക്കമാണ് ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിന്റെ നെടുംതൂണായത്. ഡീന്‍ എല്‍ഗറാണ് (38) 30 നു മേല്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. പേസര്‍ മോര്‍നെ മോര്‍ക്കല്‍ 22 റണ്‍സെടുത്തു.
Next Story

RELATED STORIES

Share it