സ്ത്രീവോട്ടര്‍മാര്‍ക്ക് പേരുചേര്‍ക്കാന്‍ നാളെ മുതല്‍ പ്രത്യേക ക്യാംപുകള്‍
BY Sumeera SMR3 April 2016 5:23 AM GMT
Sumeera SMR3 April 2016 5:23 AM GMT
മലപ്പുറം: സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് നാളെമുതല്‍ മൂന്ന് ദിവസം അതത് മണ്ഡലത്തിലെ ഗ്രാമപ്പഞ്ചായത്ത്- നഗരസഭാ ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്കരന്റെ നിര്‍ദേശം. വോട്ടര്‍മാരിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ള വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്ത്രീ വോട്ടര്‍മാര്‍ക്ക് മാത്രമായി പ്രത്യേക കാംപയിന് നടത്തുന്നത്.
മണ്ഡലം പരിധിയിലെ ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ ഓഫിസുകളിലാണ് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ സ്ത്രീകള്‍ക്ക് മാത്രമായി വോട്ടര്‍പ്പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം ഉണ്ടാവുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ക്യാംപുകള്‍ പ്രവര്‍ത്തിക്കും. ഇതിന് ആവശ്യമായ കംപ്യൂട്ടറുകള്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ എന്നീ സൗകര്യങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നല്‍കും. 2016 ജനുവരി ഒന്നിന് 18 വയസ് തികയുന്ന വനിതകള്‍ക്കാണ് ക്യാംപുകളില്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവുക. കാംപയിന് നടക്കുന്ന മൂന്ന് ദിവസങ്ങളിലും അഞ്ച് മണ്ഡലങ്ങളിലും പ്രചാരണ വാഹന പര്യടനം, ലഘുലേഖ വിതരണം എന്നിവയും നടക്കും. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ടിസിപേഷന്റെ (സ്വീപ്) ഭാഗമായി സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക കാംപയിന് വിജയിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി ഭാസ്കരന് അഭ്യര്‍ഥിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അസി. കലക്ടര്‍ അഫ്സാന പര്വിന്, അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
മണ്ഡലം പരിധിയിലെ ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ ഓഫിസുകളിലാണ് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ സ്ത്രീകള്‍ക്ക് മാത്രമായി വോട്ടര്‍പ്പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം ഉണ്ടാവുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ക്യാംപുകള്‍ പ്രവര്‍ത്തിക്കും. ഇതിന് ആവശ്യമായ കംപ്യൂട്ടറുകള്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ എന്നീ സൗകര്യങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നല്‍കും. 2016 ജനുവരി ഒന്നിന് 18 വയസ് തികയുന്ന വനിതകള്‍ക്കാണ് ക്യാംപുകളില്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവുക. കാംപയിന് നടക്കുന്ന മൂന്ന് ദിവസങ്ങളിലും അഞ്ച് മണ്ഡലങ്ങളിലും പ്രചാരണ വാഹന പര്യടനം, ലഘുലേഖ വിതരണം എന്നിവയും നടക്കും. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ടിസിപേഷന്റെ (സ്വീപ്) ഭാഗമായി സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക കാംപയിന് വിജയിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി ഭാസ്കരന് അഭ്യര്‍ഥിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അസി. കലക്ടര്‍ അഫ്സാന പര്വിന്, അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT