Districts

സോളാര്‍: സരിതയുടെ അമ്മ മൊഴി നല്‍കി; ബിജു ബിസിനസിന് വേണ്ടി സരിതയെ ഉപയോഗിച്ചു

കൊച്ചി: സരിതാ നായരുടെ വാക്ചാതുര്യം മനസ്സിലാക്കി ബിജു രാധാകൃഷ്ണന്‍ ബിസിനസിന് വേണ്ടി അവരെ ഉപയോഗിക്കുകയായിരുന്നുവെന്ന് സരിതയുടെ അമ്മ ഇന്ദിര എസ് നായര്‍ സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. സരിത എഴുതിയ കത്ത് താന്‍ വായിച്ചിട്ടുണ്ട്. കത്തില്‍ സരിതയുടെ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട കഷ്ടതകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നും ഇന്ദിര പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ സോളാര്‍ ബിസിനസ് താല്‍പര്യങ്ങള്‍ മൂലം ശാരീരികമായും മാനസികമായും വളരെയേറെ കഷ്ടതകള്‍ സരിതയ്ക്ക് ഉണ്ടായിരിക്കാമെന്നാണ് താന്‍ പിന്നീട് മനസിലാക്കിയതെന്നും അവര്‍ പറഞ്ഞു.
സരിതയും ബിജുവുമായി ബിസിനസ് സംബന്ധമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ബിജുവും സരിതയുമായി നടത്തിയിരുന്ന ബിസിനസ് രണ്ടര വര്‍ഷത്തോളം നല്ല രീതിയിലാണ് നടന്നിരുന്നത്. പിന്നീട് പണം ബിജു വക മാറ്റി ചെലവഴിച്ചതില്‍ നിന്നാണ് ബിസിനസ് തകര്‍ന്നത്. ഉദ്ദേശം ആറുകോടി രൂപയുടെ ബാധ്യത ആ സമയം സരിതയ്ക്ക് ഉണ്ടായിരുന്നുവെന്നും ഇന്ദിര പറഞ്ഞു. എംഎല്‍എ ഗണേഷ്‌കുമാര്‍, ബാലകൃഷ്ണപിള്ള എന്നിവരെ വ്യക്തിപരമായി അറിയില്ല.
ശരണ്യാ മനോജ്, പ്രദീപ്കുമാര്‍ എന്നിവര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. പ്രദീപ്കുമാറിനെ അഞ്ചാറു വര്‍ഷമായി അറിയാം. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്നോടൊപ്പം വന്നിരുന്നു. പ്രദീപ്കുമാര്‍ താന്‍ സരിതയെ കണ്ടു സംസാരിച്ച് ഇറങ്ങിയതിന് ശേഷം അഞ്ച് മിനിറ്റ് സമയം സരിതയെ കണ്ട് സംസാരിച്ചിരുന്നു.
ഗണേഷ്‌കുമാറിന്റെ കാര്യമാണ് താന്‍ സരിതയോടു സംസാരിച്ചതെന്നാണ് പ്രദീപ്കുമാര്‍ തന്നോട് പറഞ്ഞത്. പ്രദീപ് കുമാറിന്റെ പേര് തെറ്റിച്ച് ആദര്‍ശ് എന്നായിരുന്നു ജയിലിന് പുറത്തെ രജിസ്റ്ററില്‍ എഴുതിയതെന്നും സരിതയുടെ അമ്മ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.
Next Story

RELATED STORIES

Share it