സൈനിക ആയുധപ്പുരയിലെ തീപ്പിടിത്തം: മരണം 19 ആയി
BY Sumeera SMR2 Jun 2016 4:13 AM GMT
Sumeera SMR2 Jun 2016 4:13 AM GMT
പുല്‍ഗാവ്(മഹാരാഷ്ട്ര): മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ പുല്‍ഗാവ് സൈനിക ആയുധപ്പുരയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പ്രതിരോധ സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങളുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. പരിക്കേറ്റ മൂന്നുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡെപ്യൂട്ടി കമാന്‍ഡന്റ് കേണല്‍ ജ്ഞാനേന്ദ്ര സിങ്, സൈനിക ഓഫിസര്‍മാരായ ശാരദ് യാദവ്, ജഗദീഷ് ചന്ദ്ര എന്നിവരെയാണ് ഇന്നലെ പൂനെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് എന്നിവര്‍ ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു ആശുപത്രിയും അവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അട്ടിമറി നടന്നതായി സംശയിക്കുന്നില്ലെന്നും തീപ്പിടിത്തത്തിന് കാരണം അന്വേഷണം നടത്തിയതിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ജീവന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ശത്രുക്കളായ പാകിസ്താനും ചൈനയും സംഭവത്തില്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും യുദ്ധത്തില്‍ പോലും ഇത്രയും വലിയ ആയുധശേഖരം നഷ്ടപ്പെടില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു. സംഭവത്തിലെ കേന്ദ്ര നിലപാടില്‍ ലജ്ജിക്കുന്നതായും പത്രം വിമര്‍ശിച്ചു.
ഡെപ്യൂട്ടി കമാന്‍ഡന്റ് കേണല്‍ ജ്ഞാനേന്ദ്ര സിങ്, സൈനിക ഓഫിസര്‍മാരായ ശാരദ് യാദവ്, ജഗദീഷ് ചന്ദ്ര എന്നിവരെയാണ് ഇന്നലെ പൂനെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് എന്നിവര്‍ ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു ആശുപത്രിയും അവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അട്ടിമറി നടന്നതായി സംശയിക്കുന്നില്ലെന്നും തീപ്പിടിത്തത്തിന് കാരണം അന്വേഷണം നടത്തിയതിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ജീവന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ശത്രുക്കളായ പാകിസ്താനും ചൈനയും സംഭവത്തില്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും യുദ്ധത്തില്‍ പോലും ഇത്രയും വലിയ ആയുധശേഖരം നഷ്ടപ്പെടില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു. സംഭവത്തിലെ കേന്ദ്ര നിലപാടില്‍ ലജ്ജിക്കുന്നതായും പത്രം വിമര്‍ശിച്ചു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT