സൈക്കിള്‍ വാങ്ങാന്‍ പണം നല്‍കിയില്ല; വൃദ്ധയെ പേരമകന്‍ കൊലപ്പെടുത്തി

കല്‍പ്പറ്റ: വൃദ്ധ ചുറ്റികകൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ പേരമകന്‍ അറസ്റ്റില്‍. മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യാണ് കൊല്ലപ്പെട്ടത്. അഴകമ്മയുടെ മകളുടെ മകനെ കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്ന് പോലിസ് പിടികൂടി.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് സംഭവം. സന്ധ്യയോടെയാണ് അഴകമ്മയുടെ മൃതദേഹം അയല്‍വാസികള്‍ കണ്ടെത്തിയത്. അഴകമ്മയ്ക്ക് വാര്‍ധക്യകാല പെന്‍ഷനായി കിട്ടിയ 2,500 രൂപ സൈക്കിള്‍ വാങ്ങാനായി നല്‍കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അവര്‍ കൂട്ടാക്കിയിരുന്നില്ല. ഞായറാഴ്ച പകല്‍ അഴകമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ പേരക്കുട്ടി ചുറ്റികയുമായി ചെന്ന് തലയ്ക്ക് പിറകില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹം തൊട്ടടുത്ത കുറ്റിക്കാട്ടില്‍ കൊണ്ടുപോയിട്ടു. തറയിലെ ചോര തുടച്ച് വൃത്തിയാക്കിയശേഷം തിരിച്ച് ഹോസ്റ്റലിലേക്ക് പോവുകയാണെന്ന് ബന്ധക്കളെ അറിയച്ച് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. അഴകമ്മയെ കാണാതായതോടെ ബന്ധുക്കളും അയല്‍ക്കാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
Next Story

RELATED STORIES

Share it