സെനറ്ററുടെ വധം: ഫ്രഞ്ച് വനിതയുടെ ജാമ്യഹരജി തള്ളി

ന്യൂഡല്‍ഹി: ചിലിയന്‍ സെനറ്റംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഫ്രഞ്ച് വനിതയുടെ ജാമ്യഹരജി സുപ്രിംകോടതി തള്ളി. മേരി ഇമ്മാനുവേല്‍ വെര്‍ഹോവന്റെ ജാമ്യഹരജിയാണു തള്ളിയത്. എം ബി ലോകര്‍, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിയെ ചിലിക്കു കൈമാറുന്നതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു.
1991 ഏപ്രില്‍ ഒന്നിനാണ് ചിലിയന്‍ സെനറ്റര്‍ ജെയ്മി ഗുസ്മാന്‍ ഇറാസുറിസ് കൊല്ലപ്പെട്ടത്. തിരച്ചില്‍ നോട്ടീസിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it