സുരക്ഷാസേനയുടെ വെടിവയ്പ്പില്‍മാവോവാദി കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ സി.പി.ഐ. (മാവോവാദി) പ്രവര്‍ത്തക കൊല്ലപ്പെട്ടു. മരിച്ച മാവോവാദി ജീറോം ഗ്രാമത്തിലെ പീസോ ആണെന്ന് തിരിച്ചറിഞ്ഞു.  ധര്‍ബാ പോലിസ് സ്‌റ്റേഷനു കീഴിലുള്ള ചന്ദമേട്ട ഗ്രാമത്തിലെ വനത്തില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ മരിച്ചതെന്ന് പോലിസ് അറിയിച്ചു.

മാവോവാദികള്‍ ബന്ദികളാക്കിയ ഏതാനും ഗ്രാമീണരെ സുരക്ഷാസേന മോചിപ്പിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ട പീസോയുടെ തലയ്ക്ക്  പോലിസ് വില പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ രണ്ട് മാവോവാദികള്‍ പോലിസിന് കീഴടങ്ങി. പദം രാജു (20), താത്തി മാസാ (30) എന്നിവരാണ് കീഴടങ്ങിയതെന്ന് സുക്മ എ.എസ്.പി. സന്തോഷ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it