Flash News

സുകേശന്‍ സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് പിണറായി

പാലക്കാട്: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയ്ക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ വിജിലന്‍സ് എസ്.പി. ആര്‍.സുകേശന്‍ ആര്‍ക്കു വേണ്ടിയാണ് അഭിപ്രായപ്രകടനം നടത്തിയതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ ചോദ്യം.
തുടരന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം മാണി കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്ന സുകേശന്‍ പറഞ്ഞതാണ് പിണറായിയെ ചൊടിപ്പിച്ചത്്. കേസ് അന്വേഷിക്കുന്നതിനിടെ യാതൊരുവിധ ബാഹ്യഇടപെടലുകളോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും സുകേശന്‍ പറഞ്ഞിരുന്നു.
കൊടവായൂരില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പിണറായി സുകേശനെതിരെ ആഞ്ഞടിച്ചത്. സുകേശന്റെ വാദം ആരെ സഹായിക്കാനാണെന്നും ആരാണ്് ഇത് പറയിപ്പിച്ചതെന്നും പിണറായി ചോദിച്ചു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതിനാലാണ് അന്വേഷണോദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും പിണറായി ആരോപിച്ചു.
Next Story

RELATED STORIES

Share it