kozhikode local

സീറ്റ് വിഭജനം: ഫറോക്കില്‍ ലീഗ് അണികള്‍ക്ക് അതൃപ്തി

ഫറോക്ക്: മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയ ഫറോക്കില്‍ മുസ്്‌ലിംലീഗിന് ഭൂരിപക്ഷമുള്ള സീറ്റുകളില്‍ അര ഡസനിലേറെ സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നല്‍കാനുള്ള തീരുമാനത്തില്‍ ലീഗ് അണികള്‍ക്ക് അതൃപ്തി. മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ആകെയുള്ള 38 സീറ്റില്‍ 21 ലീഗിനും 15 കോണ്‍ഗ്രസ്സിനും രണ്ടെണ്ണം ജനതാദളിനും നല്‍കാനാണ് ധാരണ. എന്നാല്‍, വിജസാധ്യതയുള്ള ആറിലേറെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ചര്‍ച്ച തീരുമാനമാവാതിരിക്കാന്‍ കാരണം. ഫറോക്ക് മുനിസിപാലിറ്റിയില്‍ 38 ഡിവിഷനുകളാണുള്ളത്.

ഇതില്‍ 20 എണ്ണം ലീഗും 16 എണ്ണം കോണ്‍ഗ്രസ്സും മല്‍സരിക്കാന്‍ ധാരണയായിരുന്നു.  രണ്ട് സീറ്റ് ബാക്കിയുള്ള ഘടക കക്ഷികള്‍ക്കും വേണ്ടി മാറ്റിവയ്ക്കാന്‍ ധാരണയായി.2, 3, 4, 5, 6, 11, 14, 16, 17, 24, 25, 21, 26, 30, 31, 35, എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ്സിന് നല്‍കാനാണ് ചര്‍ച്ചയിലുണ്ടായ തീരുമാനം. ഇതില്‍ 6 സീറ്റുകളാണ് യു.ഡു.എഫ്. വിജയ സാധ്യതയുള്ള ഡിവിഷനുകള്‍.  നിലവില്‍ ഫറോക്ക് ഗ്രാമപ്പഞ്ചായത്തിലെ 23 സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് മൂന്ന് അംഗങ്ങളാണ് ഉള്ളത്. പതിനൊന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വതന്ത്ര ചിഹ്നത്തിലാണ് മല്‍സരിച്ചത്. ആകെ ഒമ്പത്  വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്.

മുനിസിപ്പാലിറ്റിയില്‍ 38 ഡിവിഷനുകള്‍ ഉണ്ടെങ്കിലും 15 ല്‍ വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇപ്പോള്‍ ധാരണയിലെത്തിയ ലീഗിന് ആധിപത്യമുള്ള ആറോളം സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നല്‍കിയാല്‍ ഈ വാര്‍ഡുകളില്‍ റിബല്‍ ശല്യം ഉണ്ടാവുമെന്ന ഭീതിയും ലീഗ് നേതൃത്വത്തിനുണ്ട്.
Next Story

RELATED STORIES

Share it