സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥികള്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി
BY swapna en9 Oct 2015 7:34 AM GMT
swapna en9 Oct 2015 7:34 AM GMT
രാജപുരം: സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് -പാണത്തൂര്‍ റൂട്ടില്‍ ബസോട്ടം നിലച്ചു. ഈ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ നിതീഷിനാണ് (19) മര്‍ദ്ദനമേറ്റത്. ഇയാളെ പനത്തടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെ മുണ്ടോട്ടുവച്ചാണ് സംഭവം. ബുധനാഴ്ച്ച വൈകീട്ട് മുണ്ടോട്ടു നിന്നു ബസ്സില്‍ കയറിയ വിദ്യാര്‍ഥികള്‍ സീറ്റില്‍ ഇരുന്നു.
പ്രായമായ ആള് കയറിയപ്പോള്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കണ്ടക്ടറും വിദ്യാര്‍ഥിയും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. ഇതിന് പ്രതികാരമായി ഇന്നലെ വൈകീട്ട്് ബസ് മുണ്ടോട്ട് എത്തിയപ്പോള്‍ അഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നിതീഷ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് മുടങ്ങി. ഒടുവില്‍ രാജപുരം പോലിസ് എത്തിയ ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
പ്രായമായ ആള് കയറിയപ്പോള്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കണ്ടക്ടറും വിദ്യാര്‍ഥിയും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. ഇതിന് പ്രതികാരമായി ഇന്നലെ വൈകീട്ട്് ബസ് മുണ്ടോട്ട് എത്തിയപ്പോള്‍ അഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നിതീഷ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് മുടങ്ങി. ഒടുവില്‍ രാജപുരം പോലിസ് എത്തിയ ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT