സിറിയ: വ്യോമാക്രമണത്തില്‍ 40 മരണം

ദമസ്‌കസ്: വിവിധ സിറിയന്‍ പ്രവിശ്യകളില്‍ 24 മണിക്കൂറിനിടെ റഷ്യന്‍-സിറിയന്‍ സൈന്യങ്ങള്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന വ്യക്തമാക്കി.
ഇദ്‌ലിബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് സിറിയന്‍-റഷ്യന്‍ സൈന്യങ്ങള്‍ നടത്തിയത്. മറ്റു നിരവധി പ്രവിശ്യകളില്‍ സിറിയന്‍ വിമതരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
ഇദ്‌ലിബ് കില്ലി നഗരത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് റഷ്യ ഇവിടെ വ്യോമാക്രമണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it