സിറിയന്‍ സംഘര്‍ഷം; കുര്‍ദ്-അറബ് സഖ്യം രണ്ടു ഗ്രാമങ്ങള്‍ പിടിച്ചു
BY Sumeera SMR3 Jan 2016 3:42 AM GMT
Sumeera SMR3 Jan 2016 3:42 AM GMT
ദമസ്കസ്: വടക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങള്‍ കുര്‍ദ്-അറബ് സഖ്യം പിടിച്ചെടുത്തു. വടക്കന്‍ ഹലബോയിലെ അസാസ് പ്രവിശ്യയിലെ ടാത്ത് മറാഷ്, തനാബ് ഗ്രാമങ്ങളാണ് സിറിയന്‍ ജനാധിപത്യ സേനയും കുര്ദ്സേനയും ചേര്‍ന്നു കീഴടക്കിയത്. സായുധസംഘമായ അല്‍നുസ്റ ഫ്രണ്ടില്‍ നിന്നാണ് പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതെന്ന് സിറിയന്‍ യുദ്ധനിരീക്ഷക സംഘടന അറിയിച്ചു. ഇരുപക്ഷത്തും കനത്ത ആളപായം ഉണ്ടായതായി ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമായും ഐഎസ് ഭീഷണി ചെറുക്കാന്‍ രൂപീകരിക്കപ്പെട്ടതാണ് ഡിഎഫ്എസ്. കുര്‍ദുകളും അറബികളും സിറിയന്‍ സ്വദേശികളും ഇതില്‍ അംഗങ്ങളാണ്.
മറ്റൊരു സംഭവത്തില്‍ ഇസ്രായേല്‍ അധീന ഗോലാന്‍കുന്നുകള്‍ക്കു സമീപത്തെ കുനൈത്ര പ്രവിശ്യക്കു സമീപം വിമതര്‍ക്കു നേരെ സിറിയന്‍ സേന ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയാണ് സിറിയന്‍ സേനയും അനുകൂല മിലീഷ്യകളും പ്രവിശ്യയില്‍ അക്രമണം ആരംഭിച്ചത്. സിറിയന്‍ ആഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഡിസംബറില്‍ മാത്രം 1,329 സിവിലിയന്മാര് ഉള്‍പ്പെടെ 4,600 ആളുകളാണ് കൊല്ലപ്പെട്ടത്.
മറ്റൊരു സംഭവത്തില്‍ ഇസ്രായേല്‍ അധീന ഗോലാന്‍കുന്നുകള്‍ക്കു സമീപത്തെ കുനൈത്ര പ്രവിശ്യക്കു സമീപം വിമതര്‍ക്കു നേരെ സിറിയന്‍ സേന ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയാണ് സിറിയന്‍ സേനയും അനുകൂല മിലീഷ്യകളും പ്രവിശ്യയില്‍ അക്രമണം ആരംഭിച്ചത്. സിറിയന്‍ ആഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഡിസംബറില്‍ മാത്രം 1,329 സിവിലിയന്മാര് ഉള്‍പ്പെടെ 4,600 ആളുകളാണ് കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT