Kerala Assembly Election

സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം; ആശയക്കുഴപ്പം തുടരുന്നു

സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം;  ആശയക്കുഴപ്പം തുടരുന്നു
X
cpm

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി നിരസിച്ച പേരുകള്‍ ജില്ലാ കമ്മിറ്റികള്‍ വീണ്ടും സമര്‍പ്പിച്ചതോടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമുണ്ടാക്കാനായില്ല. തര്‍ക്കമുള്ള മണ്ഡലങ്ങളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് വീണ്ടും പട്ടിക നല്‍കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. രണ്ടില്‍ കൂടുതല്‍ പേരുകള്‍ നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റുകളുടെ നടപടിക്കെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ജയസാധ്യതയുള്ള ഒന്നോ രണ്ടോ പേരുകളില്‍ പട്ടിക ചുരുങ്ങണമെന്നു സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി രാജീവിനെ മല്‍സരിപ്പിക്കേണ്ടെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം മറികടന്ന് വീണ്ടും രാജീവിന്റെ പേര് നിര്‍ദേശിച്ച നടപടിയും വിമര്‍ശിക്കപ്പെട്ടു. രണ്ടാം തവണയും സംസ്ഥാന സെക്രട്ടേറിയറ്റ് രാജീവിന്റെ പേര് തള്ളിയതോടെ തൃപ്പൂണിത്തുറയില്‍ മറ്റൊരാളെ ജില്ലാ സെക്രട്ടേറിയറ്റിന് കണ്ടെത്തേണ്ടിവരും.
പി കെ ഗുരുദാസന് ഇളവു നല്‍കാനാവില്ലെന്ന് സെക്രട്ടേറിയറ്റില്‍ തീരുമാനമായതോടെ കൊല്ലത്തും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരും. വി എസ് പക്ഷത്തെ വെട്ടിനിരത്തിയതായ പരാതിയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടിക വീണ്ടും പരിശോധിക്കാന്‍ സാധ്യതയുണ്ട്. എറണാകുളം ജില്ലയില്‍ 10 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സിപിഎമ്മിന് മൂന്നിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കല്‍ പോലുമായിട്ടില്ല. സ്ഥാനാര്‍ഥി പട്ടികയുണ്ടാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് 20ന് വീണ്ടും യോഗം ചേരും.

[related]
Next Story

RELATED STORIES

Share it