സാഫ് കപ്പ് ഫുട്ബോള്‍; ഇന്ത്യ സെമിയില്‍; നേപ്പാളിനെ 4-1ന് തോല്‍പ്പിച്ചു
BY swapna en27 Dec 2015 2:58 PM GMT
X
swapna en27 Dec 2015 2:58 PM GMT
തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബോളില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ നേപ്പാളിനെ 4-1ന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മല്‍സരം കളിച്ച ലാലിയന്‍ ജുലയുടെ ഇരട്ട ഗോളാണ് ഇന്ത്യയ്ക്ക് തുണയായത്. റൗളിന് ബോര്‍ഗെസ്, ചെത്രി എന്നിവര്‍ ഓരോ ഗോളും നേടി. ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ജൂലയ്ക്ക് സ്വന്തമായി. നേരത്തെ ഭൂട്ടിയയുടെ പേരിലായിരുന്നു ഈ റെക്കോഡ്.
ഗ്രൂപ്പ് എയില്‍ ഇന്ത്യയും ശ്രീലങ്കയും ഓരോ മല്‍സരം വീതം ജയിച്ചിട്ടുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ആതിഥേയര്‍ക്കാണ് മുന്‍തൂക്കം.
ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. മികച്ച ഫോമിലുള്ള ഡല്‍ഹി ഡൈനാമോസിന്റെ സ്റ്റാര്‍ സ്െ്രെടക്കര്‍ റോബിന് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയേയും സഞ്ജു പ്രഥാനേയും വിങര്മാരാക്കി റോബിന് സിങിനൊപ്പം ജെജെ ലാല്‍പെഖ്ലുവയെ സ്െ്രെടക്കറാക്കി 442 ശൈലിയാണ് കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ടീമിനെ പരീക്ഷിച്ചത്. ഗോള്‍രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷമാണ് വിധി നിര്‍ണയിച്ച ഗോളുകള്‍ വന്നത്. 51, 73 മിനിറ്റുകളിലായിരുന്നു റോബിന് സിങിന്റെ ഗോളുകള്‍ പിറന്നത്.
51ാം മിനിറ്റില്‍ ഇടതുപാര്‍ശ്വത്തില്‍ നിന്ന് ഛെത്രി നീട്ടിക്കൊടുത്ത പാസ് സ്വീകരിച്ച റോബിന് സിങിന്റെ ഇടംകാലന്‍ ഷോട്ട് ലങ്കന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു. 68ാം മിനിറ്റില്‍ ഗോളെന്ന് ഉറപ്പിച്ച ഇന്ത്യന്‍ മുന്നേറ്റം ശ്രീലങ്കന്‍ ഗോളിയുടെ മികച്ച സേവിലൂടെ നഷ്ടമായി. സഞ്ജു പ്രഥാന്റെ ക്രോസില്‍ ജെജെയുടെ ഹെഡ്ഡര്‍ ഗോളി തട്ടിയകറ്റുകയായിരുന്നു. 73ാം മിനിറ്റിലാണ് റോബിന് സിങിന്റെ രണ്ടാം ഗോളിനും വഴിയൊരുക്കിയത് ഛെത്രിയാണ്. ഛെത്രിയുടെ ഹെഡ്ഡര്‍ റോബിന് സിങ് അനായാസമായി ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
മല്‍സരത്തില്‍ നിരവധി മികച്ച അവസരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യപകുതിയിലെ അരഡസന്‍ അവസരങ്ങള്‍ പാഴാക്കിയില്ലെങ്കില്‍ ഇന്ത്യക്ക് വന്‍ മാര്‍ജിനില്‍ ജയിക്കാമായിരുന്നു. മലയാളി താരങ്ങളില്ലാതെയാണ് ഇന്ത്യ ലങ്കയ്ക്കെതിരേ കളത്തിലിറങ്ങിയത്.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഗോളിനുള്ള മികച്ച അവസരം ഛെത്രി പാഴാക്കി. പത്താം മിനിറ്റില്‍ ജെജെയും 31ാം മിനിറ്റില്‍ ഛെത്രിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനുള്ള അവസരം ശ്രീലങ്കയും പാഴാക്കി. ഇന്ത്യക്ക് തന്നെയായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT