സാന്ത്വനഹസ്തവുമായി മുഖ്യമന്ത്രി
BY Sumeera SMR11 March 2016 6:20 AM GMT
Sumeera SMR11 March 2016 6:20 AM GMT
ബാലരാമപുരം: ഛത്തീസ്ഗഡിലെ സുഗ്മ ജില്ലയില്‍ മാവോവേട്ടക്കിടയില് വെടിയേറ്റ് മരിച്ച ഐത്തിയൂര്‍ കരയ്ക്കാട്ടുവിള വാറുവിളാകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ ലെജു(24)വിന്റെ വീട്ടിലാണ് സാന്ത്വനഹസ്തവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത്. ഇന്നലെ രാത്രി 7.15ഓടെ വീട്ടിലെത്തിയ മന്ത്രി ലെജുവിന്റെ അമ്മ സുലോചനയെയും സഹോദരി ലിനിയെയും ആശ്വസിപ്പിച്ചു. ചര്‍ച്ചക്കിടയില്‍ ലെജുവിന്റെ സഹോദരി ലിനിക്ക് ജോലി നല്‍കണമെന്ന് അമ്മ സുലോചന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ലിനിയാണ് എന്റെ ഇനിയുള്ള ആശ്രയമെന്നും അതിനാല്‍ അവള്‍ക്ക് ജോലി നല്‍കണമെന്നുമായിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രി നിവേദനം നല്കാന് അറിയിച്ചു. 15 മിനിറ്റോളം സംസാരിച്ച മന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കി മടങ്ങി. കെപിസിസി സെക്രട്ടറി എം വിന്‍സെന്റ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിന്‍സന്റ് ഡി പോള്‍, ആഗ്നസ് റാണി, വിപിന്‍ ജോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വീരേന്ദ്രകുമാര്‍, മണ്ഡലം പ്രസിഡന്റ് എ എം സുധീര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMT