സാംസ്കാരികോല്‍സവം തുടങ്ങി; യമുനാ തീരത്ത് കനത്ത സുരക്ഷ
BY Sumeera SMR12 March 2016 4:56 AM GMT
Sumeera SMR12 March 2016 4:56 AM GMT
ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക സാംസ്കാരികോല്‍സവത്തിന് യമുനാതീരത്ത് തിരശ്ശീല ഉയര്‍ന്നു. മൂന്നു ദിവസം നീളുന്ന സാംസ്കാരികോല്‍സവത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തു.
കണ്ട്രോള് റൂമുകള്‍, പ്രത്യേക പോലിസ് വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, ട്രാഫിക് വിഭാഗം, ക്രൈംബ്രാഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയെ യമുനാതീരത്ത് വിന്യസിച്ചിട്ടുണ്ട്.
ചടങ്ങ് നടക്കുന്ന സ്ഥലത്ത് സ്പെഷ്യല്‍ പോലിസ് കമ്മീഷണര്‍ ദീപക് മിശ്ര വിളിച്ചുകൂട്ടിയ സുരക്ഷാ വിഭാഗത്തിന്റെ യോഗത്തില്‍ ഡല്‍ഹിയിലെ ഉന്നത പോലിസ് മേധാവികള്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും മറ്റു വിഐപികളും പങ്കെടുത്ത ചടങ്ങില്‍ ബഹുതല സുരക്ഷാ സംവിധാനമായിരുന്നു.
ഡല്‍ഹി പോലിസിനു പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗവും പങ്കെടുത്തു. കാമറ സ്ഥാപിച്ച് വേദിയുടെ എല്ലാ മൂലകളിലും നിരീക്ഷണം നടത്തുന്നതിന് ജോയിന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനം ഏകോപിപ്പിച്ചു.
ചടങ്ങിനെത്തുന്ന അതിഥികള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ 500 പോലിസുകാരെയും നിയമിച്ചു. ഡല്‍ഹി ട്രാഫിക് പോലിസിലെ 4000 ഉദ്യോഗസ്ഥര്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ദ്രുത പ്രതികരണ സേന, പ്രത്യേക ആയുധ വിഭാഗം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കണ്ട്രോള് റൂമുകള്‍, പ്രത്യേക പോലിസ് വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, ട്രാഫിക് വിഭാഗം, ക്രൈംബ്രാഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയെ യമുനാതീരത്ത് വിന്യസിച്ചിട്ടുണ്ട്.
ചടങ്ങ് നടക്കുന്ന സ്ഥലത്ത് സ്പെഷ്യല്‍ പോലിസ് കമ്മീഷണര്‍ ദീപക് മിശ്ര വിളിച്ചുകൂട്ടിയ സുരക്ഷാ വിഭാഗത്തിന്റെ യോഗത്തില്‍ ഡല്‍ഹിയിലെ ഉന്നത പോലിസ് മേധാവികള്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും മറ്റു വിഐപികളും പങ്കെടുത്ത ചടങ്ങില്‍ ബഹുതല സുരക്ഷാ സംവിധാനമായിരുന്നു.
ഡല്‍ഹി പോലിസിനു പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗവും പങ്കെടുത്തു. കാമറ സ്ഥാപിച്ച് വേദിയുടെ എല്ലാ മൂലകളിലും നിരീക്ഷണം നടത്തുന്നതിന് ജോയിന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനം ഏകോപിപ്പിച്ചു.
ചടങ്ങിനെത്തുന്ന അതിഥികള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ 500 പോലിസുകാരെയും നിയമിച്ചു. ഡല്‍ഹി ട്രാഫിക് പോലിസിലെ 4000 ഉദ്യോഗസ്ഥര്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ദ്രുത പ്രതികരണ സേന, പ്രത്യേക ആയുധ വിഭാഗം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT