thiruvananthapuram local

സഹോദരങ്ങളെ തനിച്ചാക്കി രവിയും വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: സുമനസുകളുടെ സഹായത്തിനു കാത്തു നില്‍ക്കാതെ സഹോദരിക്ക് പിന്നാലെ മൂത്ത സഹോദരന്‍ രവിയും യാത്രയായി. ഒന്നുമറിയാത്ത ഈ ലോകത്ത് നിന്നും ഒന്നുമറിയാത്ത മറ്റൊരു ലോകത്തേക്കാണ് സഹോദരന്‍മാരെയും പിതാവിനെയും തനിച്ചാക്കി രവിയും യാത്രയായത്.
പനവൂര്‍, കല്ലിയോട്, കൊക്കോട് തടത്തരികത്ത് വീട്ടില്‍ കൃഷ്ണന്‍ നാടാര്‍ പരേതയായ ചെല്ലമ്മ ദമ്പതികളുടെ മകനാണ് 52 കാരനായ രവി. ഇദ്ദേഹത്തിന് പുറമെ സഹോദരങ്ങളായ മോഹനന്‍, അനില്‍കുമാര്‍, പിതാവ് രാമകൃഷ്ണന്‍ നാടാരും നാട്ടുകാരുടെ സഹായത്തോടെയാണ് ഏഴു സെന്റിലെ പണി തീരാത്ത കൂരയില്‍ കഴിഞ്ഞിരുന്നത്. രവി, മോഹനന്‍, അനില്‍കുമാര്‍ എന്നിവര്‍ ജന്മനാ വൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യം ഉള്ളവരുമാണ്. ഇവരെ സംരക്ഷിച്ചു പോന്നിരുന്നത് ഏക സഹോദരി ഗോമതിയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് കരള്‍ രോഗത്തെ തുടര്‍ന്ന് ഗോമതി മരിച്ചിരുന്നു.
ഇതോടെ വികലാംഗരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ സഹോദരന്‍മാരെയും വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കിടപ്പിലായ പിതാവിനും നാട്ടുകാരായിരുന്നു ഏക ആശ്രയം. തേജസ് ഇവരുടെ ദുരിത ജീവിതം പുറം ലോകത്തെ അറിയിച്ചത്. ഇതോടെ ചില സന്നദ്ധ സംഘടനകള്‍ സഹായ ഹസ്തവുമായി ഇവരെ തേടി എത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി പിതാവിനോടൊത്ത് മുറിയില്‍ ഉറങ്ങി കിടക്കവെയാണ് മരിച്ചത്. രാവിലെ പരിചരിക്കുന്നവര്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
Next Story

RELATED STORIES

Share it