malappuram local

സലാലയില്‍ മരിച്ച അലിയുടെ പെണ്‍മക്കള്‍ക്ക് സാന്ത്വനമേകി നാട്ടുവര്‍ത്തമാനം കൂട്ടായ്മ

വേങ്ങര: ഒമാനിലെ സലാലയി ല്‍ മരിച്ച പറപ്പൂര്‍ ചോലക്കുണ്ട് പൂവന്‍ വളപ്പില്‍ മുഹമ്മദിന്റെ മകന്‍ അലി(36) യുടെ പെണ്‍മക്കള്‍ക്ക് സാന്ത്വനമേകി ഇരിങ്ങല്ലൂര്‍ പാലാണി നാട്ടുവര്‍ത്തമാനം കൂട്ടായ്മ. എട്ടു വയസ്സുകാരി ഫാത്തിമ ഫിദ, നാലു വയസ്സുകാരി നഹ്മ നിദ എന്നിവര്‍ക്ക് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി സമാഹരിച്ച ഒരു ലക്ഷം രൂപ നല്‍കി കുടുംബത്തിന് കൈത്താങ്ങൊരുക്കിയത്. നാട്ടില്‍ സിമന്റ് തേപ്പു ജോലി ചെയ്യുന്നതിനിടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നവും കുടുംബത്തെ കരകയറ്റാനും വേണ്ടി ഏഴു മാസം മുമ്പ് അലി സലാലയിലെത്തിയത്. കഫ്റ്റീരിയ ജീവനക്കാരനായിരിക്കെ കഴിഞ്ഞ 19ന് ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടപറയുകയായിരുന്നു.
കുടുബത്തിന്റെ പ്രയാസങ്ങളറിഞ്ഞ് വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ഇരിങ്ങല്ലൂര്‍ പാലാണിയിലെ നാട്ടുവര്‍ത്തമാനം വാട്ട്‌സ് ആപ്പ് കൂട്ടായ്മ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷം രൂപ സമാഹരിച്ച് അലിയുടെ പെണ്‍ക്കുട്ടികള്‍ക്ക് കൈമാറുകയായിരുന്നു. ചെക്ക് പറപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓടക്കല്‍ അബ്ദുല്‍ ഗനി അനീസ് ഫാത്തിമ ഫിദക്കും നഹ്മ നിദക്കും നല്‍കി.
ഷാഹുല്‍ ഹമീദ് മൂച്ചിക്കാടന്‍, കെ മൊയ്തീന്‍ കുട്ടി, കെ റസാഖ്, കെ കെ ശറഫു, എ വി ഇസ്മായീല്‍, എ കെ അബ്ദു, കെ എ റഹീം, ഇ താഹിറ, ഇ ഗഫൂര്‍, പി അബൂബക്കര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it