സംസ്ഥാനത്ത് പാല് ഉല്പാദനം 10,50,000 ലിറ്ററായി വര്‍ധിച്ചു
BY Sumeera SMR25 Dec 2015 4:45 AM GMT
Sumeera SMR25 Dec 2015 4:45 AM GMT
പത്തനംതിട്ട: സംസ്ഥാനത്ത് പാല് ഉല്പാദനം 10,50,000 ലിറ്ററായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി മില്‍മ ചെയര്മാന് കല്ലട രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മില്‍മ പത്തനംതിട്ട ഡയറിയില്‍ ഉല്പാദിപ്പിച്ച 80 ഗ്രാം സെറ്റ് കര്‍ഡിന്റെ (തൈര്) വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങുന്ന പാലിന്റെ അളവ് രണ്ട് ലക്ഷത്തില്‍ താഴെ ലിറ്ററായി കുറഞ്ഞു.
കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികള്‍ക്ക് മില്‍മ രൂപം നല്കി വരുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും രണ്ട് മില്‍മ ഭവനങ്ങള്‍ വീതം നിര്‍മിച്ചു നല്‍കും. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ നാല് വീതം കറവ മെഷീന് നല്‍കാനും തീരുമാനമായി. ഇതിന് രണ്ട് ജീവനക്കാരെയും നിയോഗിക്കും.
ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മാതൃകാ ക്ഷീര സംഘങ്ങള്‍ക്കാവും മെഷീന് നല്‍കുക. മെഷീനും വാഹനത്തിനും കൂടി നാല് ലക്ഷത്തോളം രൂപ ചെലവ് വരും. നിശ്ചിത സ്ഥലത്ത് പശുക്കളെ എത്തിച്ചാല്‍ വാഹനത്തില്‍ ജീവനക്കാര്‍ കറവ മെഷീനുമായി എത്തും. റബറിന് വില കുറഞ്ഞപ്പോള്‍ എറണാകുളം, മലബാര്‍, വയനാട് എന്നിവിടങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ പാല് ഉല്പാദന മേഖലയിലേക്ക് പ്രവേശിച്ചു. ഇവിടങ്ങളില്‍ പാല് ഉല്പാദനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ റബര്‍ കൂടുതലുള്ള പത്തനംതിട്ട ജില്ലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇപ്പോള്‍ 37,000 ലിറ്ററോളം പാല് സംഭരിക്കുന്നുണ്ട്. പാല് വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മാത്യു ചാമത്തില്‍, ലിസി മത്തായി, വേണുഗോപാല്‍, കെ. രാജശേഖരന്, അഡ്വ. സദാശിവന്‍പിള്ള, അഡ്വ. ഗിരീഷ്, ഗോപകുമാര്‍, പത്തനംതിട്ട ഡയറി മാനേജര്‍ ഹരിഹരന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികള്‍ക്ക് മില്‍മ രൂപം നല്കി വരുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും രണ്ട് മില്‍മ ഭവനങ്ങള്‍ വീതം നിര്‍മിച്ചു നല്‍കും. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ നാല് വീതം കറവ മെഷീന് നല്‍കാനും തീരുമാനമായി. ഇതിന് രണ്ട് ജീവനക്കാരെയും നിയോഗിക്കും.
ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മാതൃകാ ക്ഷീര സംഘങ്ങള്‍ക്കാവും മെഷീന് നല്‍കുക. മെഷീനും വാഹനത്തിനും കൂടി നാല് ലക്ഷത്തോളം രൂപ ചെലവ് വരും. നിശ്ചിത സ്ഥലത്ത് പശുക്കളെ എത്തിച്ചാല്‍ വാഹനത്തില്‍ ജീവനക്കാര്‍ കറവ മെഷീനുമായി എത്തും. റബറിന് വില കുറഞ്ഞപ്പോള്‍ എറണാകുളം, മലബാര്‍, വയനാട് എന്നിവിടങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ പാല് ഉല്പാദന മേഖലയിലേക്ക് പ്രവേശിച്ചു. ഇവിടങ്ങളില്‍ പാല് ഉല്പാദനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ റബര്‍ കൂടുതലുള്ള പത്തനംതിട്ട ജില്ലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇപ്പോള്‍ 37,000 ലിറ്ററോളം പാല് സംഭരിക്കുന്നുണ്ട്. പാല് വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മാത്യു ചാമത്തില്‍, ലിസി മത്തായി, വേണുഗോപാല്‍, കെ. രാജശേഖരന്, അഡ്വ. സദാശിവന്‍പിള്ള, അഡ്വ. ഗിരീഷ്, ഗോപകുമാര്‍, പത്തനംതിട്ട ഡയറി മാനേജര്‍ ഹരിഹരന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT