സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫ് ഭരണം; കൊച്ചി യു.ഡി.എഫിന്
BY swapna en18 Nov 2015 2:43 PM GMT
X
swapna en18 Nov 2015 2:43 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ ഡി എഫ് ഭരണം. ഇന്നലെ മേയര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് നഗരസഭകളിലാണ് എല്‍ ഡി എഫിന് ഭരണം ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളില്‍ കൊച്ചിയില്‍ മാത്രമാണ് യു ഡി എഫിന് ഭരണം ലഭിച്ചത്.
തിരുവനന്തപുരം കോര്പ്പറേഷന് മേയറായി സി പി എമ്മിലെ വി കെ പ്രശാന്തിനെ തിരഞ്ഞെടുത്തു. 42 വോട്ട് നേടിയാണ് പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ ഡി എഫിലെ ഒരു വോട്ട് അസാധുവായി. ശ്രീകാര്യം കൗണ്‍സിലര്‍ പങ്കെടുത്തെങ്കിലും വോട്ടോടുപ്പില്‍ ്നിന്നും വിട്ടു നിന്നു. ഡെപ്യൂട്ടി മേയറായി സി പി ഐയിലെ രാഖി രവികുമാറിനെ തിരഞ്ഞെടുത്തു. 43 വോട്ടുകളാണ് രാഖിക്ക് ലഭിച്ചത്. ബി ജെ പി മേയര്‍ സ്ഥാനാര്‍ഥി വി ഗിരിക്ക് 35 വോട്ട് ലഭിച്ചു.
അവസാന നിമിഷം വരെ നാടകീയത നിലനിന്ന കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ സ്ഥാനം എല്‍ ഡി എഫ് അംഗമായ ഇ പി ലതക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന് പി കെ രാകേഷിന്റെ വോട്ടിന്റെ പിന്തുണകൂടി ലഭിച്ചതോടെയാണ് എല്‍ ഡി എഫിന് മേയര്‍ സ്ഥാനം ലഭിച്ചത്. പി കെ രാഗേഷ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഡി സി സി അംഗീകരിക്കാത്ത സാഹചര്യത്തില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു.അതേസമയം ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു ഡി എഫ് നേടി. മുസ്ലിം ലീഗിന്റെ സി സമീറാണ് ഡെപ്യൂട്ടി മേയര്‍. 27 വോട്ടുകള്‍ നേടി എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്.
കോഴിക്കോട് മേയറായി എല്‍ ഡി എഫിലെ വി കെ സി മമ്മദ് കോയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 48 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം യു ഡി എഫിലെ പി എം നിയാസിനെ തോല്‍പ്പിച്ചത്.
കൊല്ലത്ത് എല്‍ ഡി എഫിന്റെ അഡ്വക്കേറ്റ് വി രാജേന്ദ്രബാബു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ ഡിവിഷനില്‍ 36 പേരുടെ പിന്തുണയോടുകൂടിയാണ് രാജേന്ദ്രബാബു തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ബി ജെ പി അംഗങ്ങളും ഒരു എ,് ഡി പി ഐ അംഗവും വോട്ടോടുപ്പില്‍ നിന്നും വിട്ടുനിന്നു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിലെ അജിതാ ജയരാജ് മേയറായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി ബി ഗീതക്ക് 23 വോട്ട് ലഭിച്ചപ്പോള്‍ 26 വോട്ടുകള്‍ നേടിയാണ് ജയരാജ് വിജയിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി എം എസ് സമ്പൂര്‍ണക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതര്‍ യു ഡി എഫിനൊപ്പം നിന്നു.
യു ഡി എഫ് നേടിയ ഏക കോര്‍പ്പറേഷനായ കൊച്ചിയില്‍ 30നെതിരെ 41 വോട്ടുകള്‍ നേടിയാണ് സൗമിനി ജയിംസ് മേയര്‍ സ്ഥാനം കരസ്ഥമാക്കിയത്. രണ്ട് ബി ജെ പി അംഗങ്ങളും ഒരു സ്വതന്ത്രയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അതേ സമയം ഒരു യു ഡി എഫ് റിബലും രണ്ട് എല്‍ ഡി എഫ് റിബലും സൗമിനിക്ക് വോട്ട് ചെയ്തു. ഡോ. പൂര്‍ണിമ നാരായണനായിരുന്നു എല്‍ ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT