ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണു നടപടി.
സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹരജിയിലെ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാന്‍ ഇന്നു ഹരജികള്‍ വീണ്ടും പരിഗണിക്കും. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹരജിയില്‍ സിംഗിള്‍ ബെഞ്ചാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ടി വി രാജേഷ്, കെ വി ഷാജി എന്നിവരെ എതിര്‍കക്ഷികളാക്കി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഉത്തരവെന്നു ചൂണ്ടിക്കാട്ടി രാജേഷും ഷാജിയും നല്‍കിയ ഹരജിയും സിബിഐ അന്വേഷണ ഉത്തരവിനെതിരേ പി ജയരാജനും കേസിലെ മറ്റൊരു പ്രതി മൊറാഴയിലെ കപ്പാടന്‍ കെ പ്രകാശനും നല്‍കിയ അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
Next Story

RELATED STORIES

Share it