ശുരനാട്ടെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

പത്തനംതിട്ട: കൊല്ലം കുന്നത്തൂര്‍ ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഉള്‍പ്പെടെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ ശൂരനാട് പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തില്‍ എത്തിയാണ് ശൂരനാട് എസ്‌ഐ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് മൊഴി രേഖപ്പെടുത്തിയത്. അടൂര്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും ശൂരനാട് പോലിസ് പറഞ്ഞു.
കടമ്പനാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ശൂരനാട് പോലിസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് ശൂരനാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ വീടുമായി പരിചയമുള്ള കരുനാഗപ്പള്ളി സ്വദേശി കണ്ണന്‍ തന്നെ പലതവണ ഓച്ചിറ ചെറിയഴീക്കല്‍ ഭാഗങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി.
കഴിഞ്ഞ അഞ്ചിനും വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങിനു കൊണ്ടുപോവണമെന്നു മാതാവിനെ ധരിപ്പിച്ചു കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും കരുനാഗപ്പള്ളിയിലെ കണ്ണന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് മറ്റു സുഹൃത്തുക്കളായ രതീഷ്, രാജു എന്നിവര്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുറച്ചു പണം നല്‍കി തന്നെയും ഇവര്‍ നേരത്തേ വീട്ടില്‍ പാര്‍പ്പിച്ചിരുന്ന കടമ്പനാട് സ്വദേശിനിയായ പെണ്‍കുട്ടിയെയും കാറില്‍ കൊണ്ടുവന്ന് കടമ്പനാട് സ്‌കൂളിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ടെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റു പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനു വിധേയമായിട്ടുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരുന്നു.—
Next Story

RELATED STORIES

Share it