ശരണ്യയുടെ രഹസ്യമൊഴിയില്‍ പ്രമുഖര്‍ കുടുങ്ങും
BY Sumeera SMR14 Nov 2015 4:37 AM GMT
Sumeera SMR14 Nov 2015 4:37 AM GMT
ആലപ്പുഴ: പോലിസില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടിയ യുവതിക്ക് പോലിസ് മന്ത്രിയുടെ ഹരിപ്പാട്ടെ ക്യാംപ് ഓഫിസിന്റെ ഒത്താശ.
മന്ത്രിയുടെ പിഎ, യുത്ത് കോണ്‍ഗ്രസ് നേതാവ് , പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തട്ടിപ്പിന് സഹായം നല്‍കിയിരുന്നെന്ന് കാണിച്ച് മുഖ്യപ്രതിയായി പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന തൃക്കുന്നപ്പുഴ പാനൂ ര്‍ കുറത്തറ വീട്ടി ല്‍ സുരേന്ദ്രന്റെ മ ക ള്‍ ശരണ്യ(24) ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്കി.
മന്ത്രിയുടെ പി എ വേണു നായര്‍, തൃക്കുന്നപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസ ല്‍ പല്ലന, തൃക്കുന്നപ്പുഴ എസ് ഐ കെ ടി സന്ദീപ് എന്നിവരടക്കമുള്ളവരുടെ സഹായം തട്ടിപ്പിനുണ്ടായിരുന്നതായാണ് മൊഴി. കസ്റ്റഡിയിലിരിക്കെ പോലിസ് മര്‍ദ്ദിച്ചതായും മൊഴിയില്‍ പറയുന്നുണ്ട്.
പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് ശരണ്യ പണം തട്ടിയതു സംബന്ധിച്ച് രണ്ട് പേര് തൃക്കുന്നപ്പുഴ പോലിസില്‍ പരാതി നല്‍കിയരുന്നു. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശരണ്യയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് വെള്ളിയാഴ്ച ഹരിപ്പാട് ഒന്നാം കഌസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്കി. ഇതു സംബന്ധിച്ച് കോടതിയില്‍ ഹാജരാക്കിയ ശരണ്യ തനിക്ക് ചിലകാര്യങ്ങള്‍ മജിസ്ട്രേറ്റിനെ അിറയിക്കാനുണ്ടെന്നു പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മൊഴിയെടുക്കാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞപ്പോള്‍ മൊഴിതരാതെ പോലിസിനൊപ്പം പോയാല്‍ ചിലപ്പോള്‍ തനിക്ക് മൊഴിതരാന്‍ അവസരമുണ്ടാവില്ലെ ന്ന ആശങ്ക അിറയിച്ചതോടെ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
വിവാഹശേഷം അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്തിരുന്ന ശരണ്യയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവായ നൈസല്‍ ആദ്യം സഹകരണ ബാങ്കിലും പിന്നീട് പോലിസിലും ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങി. പിന്നീട് ഹരിപ്പാട് ക്യാംപ് ഓഫിസിലും എത്തിച്ചു വിശ്വാസം വരുത്തി.
പോലിസിലെ ജോലി വൈകന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് കുറഞ്ഞത് 25 പേരെങ്കിലുമുണ്ടെങ്കിലേ ട്രെയിനിങ് നടത്താന്‍ കഴിയുവെന്നും അതിന് കൂടുതല്‍ ആളുകളെ കണ്ടെത്തണമെന്ന് നൈസല്‍ പറഞ്ഞു. ഇതനുസരിച്ച് ചിലബന്ധുക്കളെയും അവര്‍ വഴി മറ്റു ചിലരേയും സംഘടിപ്പിച്ച് 10 പേരില്‍ നിന്ന് ഒന്നര ലക്ഷം രൂപവീതം വാങ്ങി സ ര്‍ ട്ടിഫിക്കറ്റുകളും വാങ്ങി നൈസലിനു കൈമാറി.
പറഞ്ഞ സമയത്ത് ജോലി കാര്യം ശരിയാകാതെ വന്നതോടെ പണം നല് കിയവര് ശരണ്യയുടെ വീട്ടിലെത്തി പ്രശ്നമുണ്ടക്കി. നിരവധി തവണ ശാരീരിക പീഡനത്തിനും ഇരയായതായി മൊഴിയില്‍ പറയുന്നു.
മന്ത്രിയുടെ പിഎ, യുത്ത് കോണ്‍ഗ്രസ് നേതാവ് , പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തട്ടിപ്പിന് സഹായം നല്‍കിയിരുന്നെന്ന് കാണിച്ച് മുഖ്യപ്രതിയായി പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന തൃക്കുന്നപ്പുഴ പാനൂ ര്‍ കുറത്തറ വീട്ടി ല്‍ സുരേന്ദ്രന്റെ മ ക ള്‍ ശരണ്യ(24) ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്കി.
മന്ത്രിയുടെ പി എ വേണു നായര്‍, തൃക്കുന്നപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസ ല്‍ പല്ലന, തൃക്കുന്നപ്പുഴ എസ് ഐ കെ ടി സന്ദീപ് എന്നിവരടക്കമുള്ളവരുടെ സഹായം തട്ടിപ്പിനുണ്ടായിരുന്നതായാണ് മൊഴി. കസ്റ്റഡിയിലിരിക്കെ പോലിസ് മര്‍ദ്ദിച്ചതായും മൊഴിയില്‍ പറയുന്നുണ്ട്.
പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് ശരണ്യ പണം തട്ടിയതു സംബന്ധിച്ച് രണ്ട് പേര് തൃക്കുന്നപ്പുഴ പോലിസില്‍ പരാതി നല്‍കിയരുന്നു. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശരണ്യയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് വെള്ളിയാഴ്ച ഹരിപ്പാട് ഒന്നാം കഌസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്കി. ഇതു സംബന്ധിച്ച് കോടതിയില്‍ ഹാജരാക്കിയ ശരണ്യ തനിക്ക് ചിലകാര്യങ്ങള്‍ മജിസ്ട്രേറ്റിനെ അിറയിക്കാനുണ്ടെന്നു പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മൊഴിയെടുക്കാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞപ്പോള്‍ മൊഴിതരാതെ പോലിസിനൊപ്പം പോയാല്‍ ചിലപ്പോള്‍ തനിക്ക് മൊഴിതരാന്‍ അവസരമുണ്ടാവില്ലെ ന്ന ആശങ്ക അിറയിച്ചതോടെ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
വിവാഹശേഷം അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്തിരുന്ന ശരണ്യയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവായ നൈസല്‍ ആദ്യം സഹകരണ ബാങ്കിലും പിന്നീട് പോലിസിലും ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങി. പിന്നീട് ഹരിപ്പാട് ക്യാംപ് ഓഫിസിലും എത്തിച്ചു വിശ്വാസം വരുത്തി.
പോലിസിലെ ജോലി വൈകന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് കുറഞ്ഞത് 25 പേരെങ്കിലുമുണ്ടെങ്കിലേ ട്രെയിനിങ് നടത്താന്‍ കഴിയുവെന്നും അതിന് കൂടുതല്‍ ആളുകളെ കണ്ടെത്തണമെന്ന് നൈസല്‍ പറഞ്ഞു. ഇതനുസരിച്ച് ചിലബന്ധുക്കളെയും അവര്‍ വഴി മറ്റു ചിലരേയും സംഘടിപ്പിച്ച് 10 പേരില്‍ നിന്ന് ഒന്നര ലക്ഷം രൂപവീതം വാങ്ങി സ ര്‍ ട്ടിഫിക്കറ്റുകളും വാങ്ങി നൈസലിനു കൈമാറി.
പറഞ്ഞ സമയത്ത് ജോലി കാര്യം ശരിയാകാതെ വന്നതോടെ പണം നല് കിയവര് ശരണ്യയുടെ വീട്ടിലെത്തി പ്രശ്നമുണ്ടക്കി. നിരവധി തവണ ശാരീരിക പീഡനത്തിനും ഇരയായതായി മൊഴിയില്‍ പറയുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT