വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്നു

കൊല്ലങ്കോട്: വസ്ത്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. കൊല്ലങ്കോട് ചിക്കണാമ്പാറ മഹേഷ് തുണിക്കടയുടമ കറുപ്പ സ്വാമി (51)യാണ് വടവന്നൂരിന് സമീപം ആക്രമിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. കഴിഞ്ഞ മാസം 14ന് കൊല്ലങ്കോട് നിന്നു തുണിയെടുക്കാന്‍ കൊടുവായൂരിലേക്ക് ബൈക്കില്‍ പോവുന്നതിനിടെ വടവന്നൂരിനും പൂന്തോണിക്കുമിടയില്‍ മോഡേണ്‍ റൈസ് മില്ലിന് സമീപം ഓമ്‌നി വാനില്‍ എത്തിയ നാലംഗ സംഘം കറുപ്പ സ്വാമിയുടെ ബൈക്കിനരികില്‍ ഇടിച്ച് നിര്‍ത്തി വാഹനത്തില്‍ വലിച്ച് കയറ്റി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞ കറുപ്പ സ്വാമിയോട് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. കറുപ്പ സ്വാമിയുടെ ഫോണില്‍ നിന്നു ഭാര്യയുടെ അമ്മ കലാവതിയെ വിളിച്ച് സ്വര്‍ണാഭരണങ്ങളുമായി ഗോവിന്ദാപുരത്ത് വരുവാനും സംഘം ആവശ്യപ്പെട്ടു. ഇതനുസരിച്ച് തമിഴ്‌നാട് വളന്തായ് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം വച്ചു കലാവതി ബൈക്കില്‍ വന്നയാള്‍ക്ക് 6 വളയും ഒരു മാലയുമുള്‍പ്പെടെ 12 പവന്‍ സ്വര്‍ണാഭരണം കൈമാറി. തുടര്‍ന്നു 15ന് രാത്രി ഒമ്പത് മണിയോടെ തട്ടിക്കൊണ്ടുപോയ സ്ഥലത്തു തന്നെ വാഹനത്തില്‍ കൊണ്ടുവന്ന് കറുപ്പ സ്വാമിയെ ഇറക്കി വിട്ടു. ആദ്യം സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് തൃശൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലുതുകാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി.
Next Story

RELATED STORIES

Share it