World

വെസ്റ്റ്ബാങ്കില്‍ ഒരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിനടുത്തുള്ള ചെക്‌പോയിന്റില്‍ ഒരു ഫലസ്തീനി കൂടി ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഒരു ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനികള്‍ അധിവസിക്കുന്ന ജെനിനടുത്ത ജലാമെ ചെക്‌പോയിന്റിലാണ് ആക്രമണം നടന്നത്. ഈ മാസം ഇതുവരെ 72 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു കണക്കുകള്‍ കാണിക്കുന്നത്. കത്തിക്കുത്തിലും വെടിവയ്പുകളിലുമായി 11 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ വീഡിയോ പുറത്തായി. വെസ്റ്റ്ബാങ്കിലെ റാമല്ലയ്ക്ക് വടക്കു ഭാഗത്തുള്ള ബൈത്തുല്‍ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രത്തിനടുത്ത് ഏതാനും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും രക്ഷപ്പെടാന്‍ ശ്രമിച്ച ഫലസ്തീനിയെ പിടികൂടി ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
Next Story

RELATED STORIES

Share it