വെള്ളാപ്പള്ളിയുടെ യാത്രയുടെസംഘാടകര്‍ ആര്‍എസ്എസ്: കോടിയേരി

കോഴിക്കോട്: എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയുടെ സംഘാടകര്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.—വെള്ളാപ്പള്ളി നടേശനെ മുന്നില്‍നിര്‍ത്തി ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണു ലക്ഷ്യം.—— എസ്എന്‍ഡിപി യോഗത്തിലെ 95 ശതമാനം പേരും—യാത്രയുമായി സഹകരിക്കുന്നില്ല.—ബിജെപിയെ ഉപയോഗിച്ച് സാധ്യമാവാത്ത വര്‍ഗീയ ധ്രുവീകരണം സാമുദായിക സംഘടനകളെ ഉപയോഗപ്പെടുത്തി സാധിക്കുമോ എന്ന പരീക്ഷണമാണ് ആര്‍എസ്എസ് നടത്തുന്നത്.—സമത്വ മുന്നേറ്റ യാത്രയിലൂടെ ആരുടെ സമത്വമാണു ലക്ഷ്യമിടുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണം.—
സമ്മേളനത്തില്‍ പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥയെ പങ്കെടുപ്പിക്കുന്നതിലൂടെ യാത്രയുടെ വര്‍ഗീയ അജണ്ട വ്യക്തമാണ്. കര്‍ണാടകയിലെ വിഎച്ച്പിയുടെ ഭീകരമുഖമാണ് വിശ്വേശ്വര തീര്‍ത്ഥ.—കല്‍ബുര്‍ഗി വധത്തെയും കെ എസ് ഭഗവാനെതിരായ വധഭീഷണിയെയും പരസ്യമായി ന്യായീകരിച്ച ആളാണ് ഇദ്ദേഹം.—
ഇദ്ദേഹത്തിന്റെ കീഴിലുള്ള ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇപ്പോഴും രണ്ടു വിധത്തിലുള്ള പന്തിഭോജനം നടക്കുന്നു. ബ്രാഹ്മണര്‍ കഴിച്ച എച്ചിലിലയില്‍ അവര്‍ണര്‍ ശയനപ്രദക്ഷണം നടത്തുന്ന ദുരാചാരത്തിനു നേതൃത്വം നല്‍കുന്ന ആളാണ് ഇദ്ദേഹം.—അത്തരമൊരാളെ ജാഥയില്‍ പങ്കെടുപ്പിക്കുന്നതിലൂടെ ആര്‍എസ്എസിന്റെ വര്‍ണാശ്രമ നിലപാടാണു വെളിവാകുന്നത്. ഇതിനു മണ്ണൊരുക്കുകയാണ് വെള്ളാപ്പള്ളി യാത്രയുടെ ലക്ഷ്യം.—
നായാടി മുതല്‍ നമ്പൂതിരിവരെ എന്ന മുദ്രാവാക്യം തന്നെ കാപട്യമാണ്.—പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളെയാണ് നായാടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.—അവരുടെ പേരുപോലും പറയാന്‍ മടിക്കുന്നതിലൂടെ പട്ടികജാതി വിഭാഗങ്ങളെ ഹിന്ദുക്കളായി അംഗീകരിക്കാത്ത ആര്‍എസ്എസിന്റെ നിലപാടാണു വെളിവാകുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it