വെള്ളപ്പൊക്കം: പാകിസ്താനില്‍ മരണം 200 കവിഞ്ഞു

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 212 ആയി. വെള്ളപ്പൊക്കം രൂക്ഷമായ കോഹിസ്താന്‍, അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍പക്തുന്‍ക പ്രവിശ്യകളില്‍ ദുരന്തനിവാരണസേനയും സൈന്യവും തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കെടുതികള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. 600ഓളം സൈനികരാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 1500ഓളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്വാത്, ശംഗ്ല, ദിര്‍, ദിയാമിര്‍, മന്‍സേഹ്ര എന്നിവിടങ്ങളിലും വെള്ളപ്പൊക്കം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it