വീരപാണ്ടിക്കൊപ്പം നടക്കും, കമ്മ്യൂണിസവും സോഷ്യലിസവും പിന്നെ ലെനിനിസവും

ചെന്നൈ: തമിഴ്‌നാട്ടിലെ സേലം നിയമസഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയായ വീരപാണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിനു പിറകില്‍ അനുസരണയുള്ള മക്കളായി കമ്മ്യൂണിസവും സോഷ്യലിസവും ലെനിനിസവും നടന്നു പോകും.
വീരപാണ്ടിക്കു വേണ്ടി ശക്തമായി പ്രചാരണം നടത്തും. കാരണം വീരപാണ്ടിയുടെ കമ്മ്യൂണിസവും സോഷ്യലിസവും ലെനിനിസവും മക്കളാണ്. കമ്മ്യൂണിസത്തിന് വയസ്സ് 24. അഭിഭാഷകനായ കമ്മ്യൂണിസം ആ പേരിന്റെ ബലത്തില്‍ തന്നെ തൊഴിലില്‍ വിജയം കണ്ടെത്തിക്കഴിഞ്ഞു.
കമ്മ്യൂണിസം കോടതിയില്‍ വാദിക്കുമ്പോള്‍ ലെനിനിസവും സോഷ്യലിസവും കോളജില്‍ പോവുന്നവരാണ്. ബികോം വിദ്യാര്‍ഥികളാണ് ഇവര്‍. കൂടാതെ രണ്ടുപേരും ചെറിയ തോതില്‍ വെള്ളി ആഭരണ വില്‍പന ശാലയും നടത്തുന്നുണ്ട്. എന്റെ പിതാവ് ക മ്മ്യൂണിസ്റ്റായിരുന്നു. ആ രക്തമാണ് എന്റെ സിരകളിലും ഓടുന്നത്. അതിനാല്‍ എന്റെ മക്കള്‍ക്ക് കമ്മ്യൂണിസവും സോഷ്യലിസവും ലെനിനിസവും പേരായി തിരഞ്ഞെടുക്കുന്നതില്‍ ഒരു പ്രയാസവും തോന്നുന്നില്ലെന്ന് വീരപാണ്ടി പറയുന്നു.
മൂന്നു മക്കളും അവരുടെ പേരില്‍ സന്തോഷിക്കുന്നവരാണ്. വെറും ഒരു പേരല്ല, പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമാണ് തങ്ങളെന്ന് ഇവര്‍ അഭിമാനിക്കുന്നു.
Next Story

RELATED STORIES

Share it