വീഥികള്‍ കീഴടക്കി ആംബുലന്‍സുകള്‍ ജീവനുമായി നെട്ടോട്ടം

കൊല്ലം: ഇന്നലെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ ജീവനുകളുമായി ആംബുലന്‍സുകള്‍ നിറഞ്ഞു. പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് പുലര്‍ച്ചെ 3.50 മുതല്‍ രാത്രി വൈകിയും റോഡുകളില്‍ ആംബുലന്‍സുകള്‍ നിറക്കാഴ്ചയായിരുന്നു.
മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ട് കൊല്ലം ജില്ലാ ആശുപത്രി രാവിലെതന്നെ നിറഞ്ഞുകവിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ മരണത്തോട് മല്ലടിക്കുന്നവരെയും പൊള്ളലേറ്റ് കരയുന്നവരെയുംകൊണ്ട് ആംബുലന്‍സുകളും സ്വകാര്യ വാഹനങ്ങളും ചീറിപ്പാഞ്ഞു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it