വീട്ടുപകരണം വ്യാപാരികള്‍ നല്‍കണമെന്ന നിര്‍ദേശം വിവാദമായി

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീട്ടിലേക്ക് വീട്ടുപകരണങ്ങള്‍ വ്യാപാരികള്‍ നല്‍കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം വിവാദമായി. ജിഷയുടെ മാതാവിനു വേണ്ടി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി എന്നിവ നല്‍കണമെന്ന നിര്‍ദേശമാണ് വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ക്ക് സഹകരണം തേടിയാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നും അതിനാലാണ് യോഗത്തില്‍ പങ്കെടുത്തതെന്നും വ്യാപാരികള്‍ പറഞ്ഞു. ജിഷയുടെ കുടുംബത്തിന് ഇതിനോടകം തന്നെ നിരവധി സഹായങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ തുക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും വ്യപാരികള്‍ പറയുന്നു.
Next Story

RELATED STORIES

Share it