palakkad local

വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട്: വീട്ടമ്മയുടെ പതിമൂന്ന് പവന്‍ മാല പിടിച്ചുപറിച്ച കേസില്‍ മൂന്ന് പേരെ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. കോട്ടായി അയ്യംകുളം വിമല്‍ദാസ്(26), പാലക്കാട് സിവില്‍ സ്‌റ്റേഷനു സമീപം രാധാകൃഷ്ണന്‍(താമര) എന്ന വിനു(27), മുണ്ടൂര്‍ നൊച്ചുപ്പുള്ളി ആലിങ്കല്‍ വീട്ടില്‍ വിജയകുമാര്‍(45) എന്നിവരെയാണ് ടൗ ണ്‍ സൗത്ത് സിഐ സി ആര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിജയദശമി നാളില്‍ ഉച്ചയ്ക്ക് 1.15ന് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇവര്‍ മാല പിടിച്ചു പറിച്ചതെന്ന് പോലിസ് പറയുന്നു. പാലക്കാട്ടെ ഒരു ജ്വല്ലറി ഉടമയുടെ ഭാര്യയുടെ കഴുത്തി ല്‍ നിന്നാണ് പതിമൂന്ന് പവന്‍ തൂക്കം വരുന്ന രണ്ട് മാലകള്‍ പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചോടിയ പ്രതി നിതിന്‍ എന്ന പേരെഴുതിയ ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുന്നത് ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് നിതിന്‍ എന്ന പേരുള്ള ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തി.
കേസില്‍ ആദ്യം പിടിയിലായത് രാധാകൃഷ്ണനാണ്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
രാധാകൃഷ്ണനാണ് പിടിച്ചുപറി ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. സംഭവദിവസം വിമല്‍ദാസ് വീട്ടമ്മയു ടെ മാല പൊട്ടിച്ചോടി കുറച്ചു മാറി സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന വിജയകുമാറിന്റെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായയിരുന്നു. ഒരു മാല കോട്ടായിയിലെ സ്വര്‍ണക്കടയില്‍ 72,000 രൂപയ്ക്ക് പ്രതികള്‍ വില്‍പന നടത്തി. ആറര പവന്‍ തൂക്കം വരുന്ന രണ്ടാമത്തെ മാല രാധാകൃഷ്ണന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയിലും കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
സമാനമായ കേസുകളില്‍ രാധാകൃഷ്ണന്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പാലന ആശുപത്രിക്ക് സമീപത്തു നിന്ന് മാല പൊട്ടിച്ചോടിയതിനും, കുഴല്‍മന്ദം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മുളകുപൊടി വിതറി മാല കവര്‍ന്നതിനും, ആയുധം കൈവശം വച്ചതിനും പുലിത്തോല്‍ വില്‍പന നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പോലിസ് പറഞ്ഞു. ഈ സംഭവങ്ങളും രാധാകൃഷ്ണനാണ് പൂ ര്‍ണമായും ആസൂത്രണം ചെയ് തതെന്നും പോലിസ് പറയുന്നു.
ടൗണ്‍ സൗത്ത് സിഐ സി ആര്‍ പ്രമോദ്, എസ്‌ഐമാരായ ഷിജു ഏബ്രഹാം, വിജയന്‍, എസ്‌സിപിഒ റഷീദലി, സിപിഒമാരായ സി എസ് സാജിദ്, റിനോയ് എം വിജയന്‍, നൗഷാദ്, സതീഷ്, സുരേഷ്, ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-മൂന്ന് മുമ്പാകെ ഹാജരാക്കി.
Next Story

RELATED STORIES

Share it