വിസിയെ കാണാന്‍ രോഹിതിന്റെ അമ്മ വിസമ്മതിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യചെയ്ത ദലിത് വിദ്യാര്‍ഥിയുടെ അമ്മ വീട്ടിലെത്തിയ വൈസ് ചാന്‍സലറെ കാണാന്‍ വിസമ്മതിച്ചു. സര്‍വകലാശാലയിലെ രണ്ടു പ്രഫസര്‍മാരോടൊപ്പമാണ് വി സി അപ്പറാവു, ഉപ്പാല്‍ പ്രദേശത്തെ രോഹിതിന്റെ അമ്മ രാധികയുടെ വീട്ടിലെത്തിയത്. രോഹിതിനൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാലു വിദ്യാര്‍ഥികളോടൊപ്പം കാംപസില്‍ വച്ച് വിസിയെ കാണാമെന്നാണ് അമ്മ അറിയിച്ചത്. അതിനിടെ സര്‍വകലാശാല രോഹിതിന്റെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it