kannur local

വിശ്രമകേന്ദ്രവും ബോട്ടുജെട്ടിയും സംരക്ഷണമില്ലാതെ നശിക്കുന്നു

പഴയങ്ങാടി: ലക്ഷങ്ങള്‍ ചെലവിട്ട് ഡിടിപിസി പഴയങ്ങാടി പുഴയോരത്ത് നിര്‍മിച്ച വിശ്രമകേന്ദ്രവും ബോട്ടുജെട്ടിയും സംരക്ഷണമില്ലാതെ നശിക്കുന്നു. 1996ല്‍ കൊറ്റി കോട്ടപ്പുറം പറശ്ശിനിക്കടവ് ബോട്ട് സര്‍വീസിന്റെ ഭാഗമായാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പഴയങ്ങാടി പുഴയോരത്ത് വിശ്രമകേന്ദ്രം നിര്‍മിച്ചത്.
പൂര്‍ണമായും ചെങ്കല്ലില്‍ നിര്‍മിച്ച വിശ്രമകേന്ദ്രം ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചതോടെ ഉപ്പുനഞ്ച് കയറി സംരക്ഷണമില്ലാതെ തകര്‍ച്ച നേരിടുകയാണ്. ചുവരുകള്‍ കുതിര്‍ന്ന് ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. ഒരു വര്‍ഷം മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലപ്രദമായില്ല. പുഴയോരത്തെത്തുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ വിശ്രമകേന്ദ്രം അറ്റകുറ്റപണി നടത്തി നവീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it