വിവിധ കേസുകളിലെ പ്രതി അപകടത്തില്‍പ്പെട്ട് പോലിസ് പിടിയിലായി
BY Sumeera SMR27 Dec 2015 5:52 AM GMT
Sumeera SMR27 Dec 2015 5:52 AM GMT
മൂന്നാര്‍: വിദേശികളെ കൈയേറ്റം ചെയ്തതും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലടക്കം നിരവധി കേസിലെ പ്രതിയായ ആള് അബദ്ധത്തില്‍ പോലിസിന്റെ വലയിലായി. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലിസിന്റെ കൈയ്യില്‍ നിന്നും രക്ഷപെട്ടു. മണിക്കൂറുകള്‍ക്കകം വീണ്ടും പോലിസ് പിടിയിലുമായി. ദേവികുളം പോലിസിന് ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ചത് മൂന്നാര്‍ കോളനി സ്വദേശിയായ പേമണി എന്നറിയപ്പെടുന്ന മണി (28) ആണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മാട്ടുപ്പെട്ടിയില്‍ നിന്നും വരുന്നതിനിടെ ദേവികുളം പോലിസ് ജീപ്പില്‍ ഓട്ടോ വന്നിടിച്ചു.ഓട്ടോയുടെ ഡ്രൈവറെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് അവിടുത്തെ പഴയ പോലിസുകാര്‍ക്ക് നേരത്തേ ഉണ്ടായിരുന്ന കേസില്‍ പിടി കിട്ടാതിരുന്ന പേമണിയെക്കുറിച്ച് ഓര്മ വന്നത്. വിശദമായ അന്വേഷണത്തിനിടയില്‍ ആള് ഇതുതന്നെയെന്ന് ഉറപ്പിച്ചു. ദേവികുളത്ത് കോടതിയുണ്ടായിരുന്നുവെങ്കിലും ക്രിസ്മസ് അവധിയായതു കാരണം കട്ടപ്പനയിലേക്ക് കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കി അര്‍ധരാത്രിയോടെ ദേവികുളം അടുക്കാറായപ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെടുകയും ഇറങുന്നതിനിടയില് പോലിസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പോതമേട് കോളനിയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.ദേവികുളം എഎസ്ഐമാരായ ജോണ്സണ്, റോയ്, പോലിസ് ഓഫിസര്‍മാരായ ദീപു, ജോണി, അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മാട്ടുപ്പെട്ടിയില്‍ നിന്നും വരുന്നതിനിടെ ദേവികുളം പോലിസ് ജീപ്പില്‍ ഓട്ടോ വന്നിടിച്ചു.ഓട്ടോയുടെ ഡ്രൈവറെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് അവിടുത്തെ പഴയ പോലിസുകാര്‍ക്ക് നേരത്തേ ഉണ്ടായിരുന്ന കേസില്‍ പിടി കിട്ടാതിരുന്ന പേമണിയെക്കുറിച്ച് ഓര്മ വന്നത്. വിശദമായ അന്വേഷണത്തിനിടയില്‍ ആള് ഇതുതന്നെയെന്ന് ഉറപ്പിച്ചു. ദേവികുളത്ത് കോടതിയുണ്ടായിരുന്നുവെങ്കിലും ക്രിസ്മസ് അവധിയായതു കാരണം കട്ടപ്പനയിലേക്ക് കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കി അര്‍ധരാത്രിയോടെ ദേവികുളം അടുക്കാറായപ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെടുകയും ഇറങുന്നതിനിടയില് പോലിസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പോതമേട് കോളനിയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.ദേവികുളം എഎസ്ഐമാരായ ജോണ്സണ്, റോയ്, പോലിസ് ഓഫിസര്‍മാരായ ദീപു, ജോണി, അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT