വിവാഹത്തലേന്ന് യുവാവിനെ തേടി ശ്രീലങ്കന്‍ യുവതിയും കുട്ടികളും പോലിസ് സ്റ്റേഷനില്‍
BY Sumeera SMR12 Nov 2015 5:03 AM GMT
Sumeera SMR12 Nov 2015 5:03 AM GMT
വാണിമേല്‍: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറിച്ചു വച്ച് പുനര്‍ വിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി ശ്രീലങ്കന്‍ യുവതിയും രണ്ട് പെണ്‍കുട്ടികളും വളയം പോലിസ് സ്റ്റേഷനിലെത്തി. വാണിമേലിനടുത്ത ഉരുട്ടി കോളനിക്കടുത്ത ബിജുവിനെ തേടിയാണ് ശ്രീലങ്കന്‍ യുവതിയായ ഫാത്തിമ ഇര്‍ഷാന(34)യും രണ്ടര വയസ്സും ഒരു വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികളും വളയത്തെത്തിയത്. ഷാര്‍ജയിലായിരുന്ന ബിജു അഞ്ച് വര്‍ഷം മുമ്പാണ് തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
വിവാഹത്തിന് ശേഷം ബിജു തന്നോടൊത്ത് ശ്രീലങ്കയില്‍ വന്നിരുന്നതായും യുവതി പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് യുവതിയും കുട്ടിയും ബിജുവിന്റെ ഉരുട്ടിയിലുളള വീട്ടിലെത്തിയിരുന്നു. കുറച്ച് നാള് ഇവിടെ താമസിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞതോടെ ഇവര്‍ തിരിച്ച് പോവുകയായിരുന്നു. യുവതി നാട്ടിലേക്ക് മടങ്ങിയങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ബിജുവിനെ പറ്റി വിവരമില്ലാതായതോടെ നാട്ടില്‍ പരിചയപ്പെട്ടവരുടെ നമ്പരില്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.ഇതിനിടയില്‍ യുവാവ് കണ്ണൂരില്‍ നിന്നുളള യുവതിയുമൊത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് യുവതി നീതി ആവശ്യപ്പെട്ട് വളയം സ്റ്റേഷനിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ യുവതി ട്രെയിന്‍ മാര്‍ഗം വടകരയിലെത്തുകയും.
വടകര വനിത സെല്ലില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ പരാതി സ്വീകരിക്കാതെ മടക്കി അയച്ചതായും യുവതി ആരോപിച്ചു. ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെടണമെന്നാവശ്യപ്പെട്ടപ്പോള് ഞങ്ങള്‍ അറിയിച്ചോളാം എന്ന് പറഞ്ഞ് ശ്രീലങ്കന്‍ യുവതിയേയും കൂടെയുളളവരേയും മടക്കി അയച്ചെന്നും ആരോപണമുണ്ട്.
വിവാഹത്തിന് ശേഷം ബിജു തന്നോടൊത്ത് ശ്രീലങ്കയില്‍ വന്നിരുന്നതായും യുവതി പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് യുവതിയും കുട്ടിയും ബിജുവിന്റെ ഉരുട്ടിയിലുളള വീട്ടിലെത്തിയിരുന്നു. കുറച്ച് നാള് ഇവിടെ താമസിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞതോടെ ഇവര്‍ തിരിച്ച് പോവുകയായിരുന്നു. യുവതി നാട്ടിലേക്ക് മടങ്ങിയങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ബിജുവിനെ പറ്റി വിവരമില്ലാതായതോടെ നാട്ടില്‍ പരിചയപ്പെട്ടവരുടെ നമ്പരില്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.ഇതിനിടയില്‍ യുവാവ് കണ്ണൂരില്‍ നിന്നുളള യുവതിയുമൊത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് യുവതി നീതി ആവശ്യപ്പെട്ട് വളയം സ്റ്റേഷനിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ യുവതി ട്രെയിന്‍ മാര്‍ഗം വടകരയിലെത്തുകയും.
വടകര വനിത സെല്ലില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ പരാതി സ്വീകരിക്കാതെ മടക്കി അയച്ചതായും യുവതി ആരോപിച്ചു. ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെടണമെന്നാവശ്യപ്പെട്ടപ്പോള് ഞങ്ങള്‍ അറിയിച്ചോളാം എന്ന് പറഞ്ഞ് ശ്രീലങ്കന്‍ യുവതിയേയും കൂടെയുളളവരേയും മടക്കി അയച്ചെന്നും ആരോപണമുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT