Flash News

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം നമോ ബ്രിഗേഡ് സ്ഥാപകനിലേക്ക്

വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം നമോ ബ്രിഗേഡ് സ്ഥാപകനിലേക്ക്
X
[caption id="attachment_64166" align="alignnone" width="600"]naresh-shenoy നരേഷ് ഷേണായി[/caption]

മംഗലാപുരം: മാര്‍ച്ച് 21ന് മംഗലാപുരത്ത് വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ടുരംങ്ക് ബലിംഗ(51) കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം നമോ ബ്രിഗേഡ് സ്ഥാപക നേതാവിലേക്ക്. ആര്‍എസ്എസിന്റെ സഹോദരസംഘടനയും കര്‍ണ്ണാടകയിലെ യുവജന സംഘടനയുമായ നമോ ബ്രിഗേഡിന്റെ സ്ഥാപകന്‍ നരേഷ് ഷേണായി(39)ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
കൊലപാതകം കഴിഞ്ഞതുമുതല്‍ നമോ ബ്രിഗേഡിലേക്കായിരുന്നു അന്വേഷണം നീങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നരേഷ് ഷേണായിയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി. നരേഷ് രണ്ടാഴ്ചയായി ഒളിവിലാണെന്ന വിവരം പോലിസിന് ലഭിച്ചു. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്.

namo-brigade

നേരത്തെ പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. നിഷിത്ത് ദേവഡിക(23), വിനീത് പൂജാരി(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നരേഷ് ഷേണായിലേക്ക് അന്വേഷണം നീങ്ങിയത്.
വെങ്കിടരാമ ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ 5.30 പോകുമ്പോഴാണ് ബലിംഗയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. വെങ്കിടരാമ ക്ഷേത്രം ഭാരവാഹികളുമായി ബലിംഗ തര്‍ക്കത്തിലായിരുന്നു.നമോ ബ്രിഗേഡ് മുന്‍ കണ്‍വീനറായ നരേഷ് ഷേണായി ക്ഷേത്രം ഭാരവാഹികളുമായി ബന്ധമുള്ള ആളായിരുന്നു. ക്ഷേത്രത്തില്‍ ഒമ്പത് കോടിയുടെ തട്ടിപ്പ് നടന്നതായി ബലിംഗ വിവരാവകാശ പ്രകാരം കണ്ടെത്തിയിരുന്നു. കൊലപാതകത്തിലേക്ക് വഴിവച്ചത്് ഇതാണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഭൂമി കൈയേറ്റം, മറ്റ് അനധികൃത കൈയേറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബലിംഗ 92 ഓളം വിവരാവകാശ അപേക്ഷകളാണ്്  നല്‍കിയത്. ബലിംഗ ബിജെപി പ്രവര്‍ത്തകനാണ്.
2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കു വേണ്ടി കര്‍ണ്ണാടകയില്‍ രൂപം കൊണ്ട യുവാക്കളുടെ സംഘടനയാണ് നമോ ബ്രഗേഡ്.
Next Story

RELATED STORIES

Share it