വിഴിഞ്ഞം: അടിയന്തര സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
പദ്ധതിക്കായി പാരിസ്ഥിതികാനുമതി നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ആന്റോ ഏലിയാസ് നല്‍കിയ ഹരജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും തുറമുഖ കമ്പനിയും നല്‍കിയ ഹരജികളിലുള്ള അന്തിമ വാദം ബുധനാഴ്ച ആരംഭിക്കും.
പദ്ധതിക്ക് അനുമതി ലഭിച്ചതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും പദ്ധതി സ്റ്റേ ചെയ്താല്‍ കോടികളുടെ നഷ്ടമുണ്ടാവുമെന്നുമായിരുന്നു തുറമുഖ കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
Next Story

RELATED STORIES

Share it