വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

മുംബൈ: 163 യാത്രക്കാരുമായി ജര്‍മനിയിലെ മ്യൂണിക്കില്‍നിന്നു മുംബൈയിലെത്തിയ ലുഫ്താന്‍സ വിമാനത്തിന്റെ നാലു ടയറുകള്‍ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ പൊട്ടി. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് അപകടം. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എന്‍എച്ച് 764 വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെതുടര്‍ന്ന് ഇന്നലെ മ്യൂണിക്കിലേക്ക് തിരിച്ചുപോവേണ്ട വിമാനം റദ്ദാക്കി. ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 223 യാത്രക്കാരെ മറ്റു വിമനങ്ങളിലാണ് അയച്ചത്.
Next Story

RELATED STORIES

Share it