വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്കുന്ന മുഖ്യപ്രതി പിടിയില്‍
BY Sumeera SMR25 Nov 2015 4:41 AM GMT
Sumeera SMR25 Nov 2015 4:41 AM GMT
മങ്കട: സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ മങ്കട എസ്ഐ മനീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി കല്ലന്‍കുന്നന്‍ ഹാരിസ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തിരൂര്‍ക്കാട് വച്ചാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാമപുരം ജെംസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തിലാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സൂചന പോലിസിന് ലഭിച്ചത്. ഇതിനെതുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലിസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് എത്തിച്ച് നല്കുന്ന പ്രതിയെ പോലിസ് വലയിലാക്കിയത്. പ്രതിയില്‍ നിന്നു കഞ്ചാവ് വാങ്ങാനായി എത്തിയ പന്ത്രണ്ട് പ്ലസ്ടു, കോളജ് വിദ്യാര്‍ഥികളെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളിലെ സ്കൂള്‍- കോളജുകളില്‍ നിന്നായി 300ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ മുഖേന കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായാണ് പോലിസിന് ലഭിച്ച വിവരം. മണ്ണാര്‍ക്കാട് നിന്നു കഞ്ചാവ് വില്‍പ്പനക്കാരായ മുഖ്യ പ്രതിയില്‍ നിന്നു ഒരു കിലോവില് കുറഞ്ഞ തൂക്കം കഞ്ചാവ് കൊണ്ട് വന്ന് അഞ്ച്ഗ്രാം വീതം വരുന്ന പായ്ക്കറ്റുകളിലാക്കിയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഇത്തരത്തിലുള്ള 30 പായ്ക്കറ്റ് കഞ്ചാവ് ഇയാളില്‍ നിന്നു പോലിസ് പിടിച്ചെടുത്തു. ഒരു പായ്ക്കിന് 200 രൂപയാണ് ഈടാക്കുന്നത്. ഓരോ സംഘങ്ങളായിട്ടാണ് വിദ്യാര്‍ഥികള്‍ വാങ്ങാനെത്തുന്നതെന്നും ഒന്നിലധികം പായ്ക്കുകളാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും പ്രതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പോലിസ് നിരീക്ഷിച്ചതില്‍ നൂറോളം വിദ്യാര്‍ഥികളെങ്കിലും കഞ്ചാവ് ആവശ്യപ്പെട്ട് വിൡച്ചിരുന്നതായും പോലിസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്ഐ സൈതലവി തെക്കത്ത്, എസ്ഐ ആലിക്കുട്ടി, പോലിസ് ഉദ്യോഗസ്ഥരായ സവാദ്, സന്തോഷ്, രമേഷ്, ജോര്‍ജ്ജ് കുര്യന്, സത്യന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് പെരിന്തല്‍മണ്ണ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം രാമപുരം ജെംസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തിലാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സൂചന പോലിസിന് ലഭിച്ചത്. ഇതിനെതുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലിസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് എത്തിച്ച് നല്കുന്ന പ്രതിയെ പോലിസ് വലയിലാക്കിയത്. പ്രതിയില്‍ നിന്നു കഞ്ചാവ് വാങ്ങാനായി എത്തിയ പന്ത്രണ്ട് പ്ലസ്ടു, കോളജ് വിദ്യാര്‍ഥികളെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളിലെ സ്കൂള്‍- കോളജുകളില്‍ നിന്നായി 300ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ മുഖേന കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായാണ് പോലിസിന് ലഭിച്ച വിവരം. മണ്ണാര്‍ക്കാട് നിന്നു കഞ്ചാവ് വില്‍പ്പനക്കാരായ മുഖ്യ പ്രതിയില്‍ നിന്നു ഒരു കിലോവില് കുറഞ്ഞ തൂക്കം കഞ്ചാവ് കൊണ്ട് വന്ന് അഞ്ച്ഗ്രാം വീതം വരുന്ന പായ്ക്കറ്റുകളിലാക്കിയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഇത്തരത്തിലുള്ള 30 പായ്ക്കറ്റ് കഞ്ചാവ് ഇയാളില്‍ നിന്നു പോലിസ് പിടിച്ചെടുത്തു. ഒരു പായ്ക്കിന് 200 രൂപയാണ് ഈടാക്കുന്നത്. ഓരോ സംഘങ്ങളായിട്ടാണ് വിദ്യാര്‍ഥികള്‍ വാങ്ങാനെത്തുന്നതെന്നും ഒന്നിലധികം പായ്ക്കുകളാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും പ്രതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പോലിസ് നിരീക്ഷിച്ചതില്‍ നൂറോളം വിദ്യാര്‍ഥികളെങ്കിലും കഞ്ചാവ് ആവശ്യപ്പെട്ട് വിൡച്ചിരുന്നതായും പോലിസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്ഐ സൈതലവി തെക്കത്ത്, എസ്ഐ ആലിക്കുട്ടി, പോലിസ് ഉദ്യോഗസ്ഥരായ സവാദ്, സന്തോഷ്, രമേഷ്, ജോര്‍ജ്ജ് കുര്യന്, സത്യന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് പെരിന്തല്‍മണ്ണ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കും.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT