Alappuzha local

വികലാംഗനായ വിമുക്തഭടനെ മര്‍ദ്ദിച്ച രണ്ടു പ്രതികള്‍ പിടിയില്‍

മാന്നാര്‍: വികലാംഗനായ വിമുക്ത ഭടനെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിച്ചവശനാക്കിയ മൂന്നു പ്രതികളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ കുരുട്ടിശേരി തെക്കുംതളിയില്‍ മുരുകന്‍, കുരട്ടിശേരി മറ്റത്തില്‍ വീട്ടില്‍ താമസക്കാരനായ പ്രകാശ് എന്നിവരെയാണ് എസ്‌ഐ ആര്‍ ശ്രീജിത്തും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പരുമല കാട്ടിപ്പറമ്പില്‍ രാമചന്ദ്രക്കുറുപ്പിനാണ് കഴിഞ്ഞ ശിവരാത്രി നാളില്‍ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ ഇയാള്‍ അടുത്തമാസം മിലിട്ടറി ആശുപത്രിയില്‍ ഓപറേഷന് വിധേയമാവാനിരിക്കുകയാണ്.
കേസില്‍ ഒന്നാം പ്രതിയും ബിജെപി പ്രവര്‍ത്തകനും സ്വകാര്യ സ്‌കൂളിലെ ലാബ് അസിസ്റ്റന്റുമായ പ്രസന്നന്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ലെന്ന് പത്രവാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ അറസ്റ്റുണ്ടായത്. ഒന്നാം പ്രതിക്കെതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് രാമചന്ദ്രക്കുറുപ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇയാള്‍ക്കെതിരേ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it