വള്ളക്കടവ് പൊന്നഗര് കോളനിയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു; രണ്ടുപേര്‍ക്കു പരിക്ക്
BY Sumeera SMR11 Nov 2015 3:01 AM GMT
Sumeera SMR11 Nov 2015 3:01 AM GMT
വണ്ടിപ്പെരിയാര്‍: വള്ളക്കടവ് പൊന്നഗര് കോളനിയില്‍ സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു രണ്ട് പേര്‍ക്ക് പരിക്ക്. പൊന്നഗര് കോളനിയിലെ കാളിദാസിന്റെ ഭാര്യ സ്വര്ണമ്മാളി(38)നാണ് വെട്ടേറ്റത്. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിമാരായ മീനാ (18), ലക്ഷ്മി (17) എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഒരാഴ്ചക്ക് മുമ്പ് ഭൂമിയിലെ കൈയേറ്റത്തെ സംബന്ധിച്ചു നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്നത്. പൊന്നഗര് കോളനിയിലെ താമസക്കാരനായ ബാലുവും രാമറും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് പ്രശ്നം. രാമറുടെ സ്ഥലം ബാലു കൈയേറിയെന്നതു സംബന്ധിച്ചു ഇരു വിഭാഗം ആളുകളും പോലിസില്‍ പരാതി നല്കി.പരാതി നല്കി തിരികെ വരുമ്പോള്‍ ചിലര്‍ ബാലുവിനെയും കുടംബത്തെയും ആക്രമിച്ചു.
ആക്രമണത്തില്‍ ബാലുവിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും ഗുരുതര പരിക്കേറ്റു. ഒരാഴ്ചയോളം ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ചുരക്കുളം ആശുപത്രിയില്‍ ചികില്‍സ തേടി.
തുടര്‍ ചികില്‍സക്കായി ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോവാനാവശ്യമായ രേഖകളെടുക്കാനാണ് ബാലുവിന്റെ മകന്റെ ഭാര്യയും രണ്ടു പെണ്മക്കളും കോളനിയിലെത്തിയത്.
രേഖകളുമായി തിരികെ പോകുന്നതിനിടയിലാണ് ഇവരെ കോളനിയിലെ ചിലര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സ്വര്ണമ്മാളുടെ വലതു കൈയ്ക്കാണ് വെട്ടേറ്റത്. ഇവരെ ചുരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വണ്ടിപ്പെരിയാര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കോണ്‍ഗസിലെ ചിലര്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഒരാഴ്ചക്ക് മുമ്പ് ഭൂമിയിലെ കൈയേറ്റത്തെ സംബന്ധിച്ചു നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്നത്. പൊന്നഗര് കോളനിയിലെ താമസക്കാരനായ ബാലുവും രാമറും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് പ്രശ്നം. രാമറുടെ സ്ഥലം ബാലു കൈയേറിയെന്നതു സംബന്ധിച്ചു ഇരു വിഭാഗം ആളുകളും പോലിസില്‍ പരാതി നല്കി.പരാതി നല്കി തിരികെ വരുമ്പോള്‍ ചിലര്‍ ബാലുവിനെയും കുടംബത്തെയും ആക്രമിച്ചു.
ആക്രമണത്തില്‍ ബാലുവിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും ഗുരുതര പരിക്കേറ്റു. ഒരാഴ്ചയോളം ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ചുരക്കുളം ആശുപത്രിയില്‍ ചികില്‍സ തേടി.
തുടര്‍ ചികില്‍സക്കായി ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോവാനാവശ്യമായ രേഖകളെടുക്കാനാണ് ബാലുവിന്റെ മകന്റെ ഭാര്യയും രണ്ടു പെണ്മക്കളും കോളനിയിലെത്തിയത്.
രേഖകളുമായി തിരികെ പോകുന്നതിനിടയിലാണ് ഇവരെ കോളനിയിലെ ചിലര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സ്വര്ണമ്മാളുടെ വലതു കൈയ്ക്കാണ് വെട്ടേറ്റത്. ഇവരെ ചുരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വണ്ടിപ്പെരിയാര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കോണ്‍ഗസിലെ ചിലര്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT